അൽ-ഇത്തിഹാദ് വിട്ടു; എൻഗോളോ കാന്തെ ഫെനർബാഷിൽ

FEBRUARY 4, 2026, 3:30 AM

ഫുട്ബോള്‍ ലോകകപ്പ് ജേതാവായ എന്‍’ഗോളോ കാന്തെയുടെ തുര്‍ക്കിഷ് ക്ലബ് ഫെനര്‍ബഹ്‌സെയിലേക്കുള്ള നീക്കം ഉടന്‍ ഔദ്യോഗികമാകും. സൗദി പ്രൊ ലീഗ് ക്ലബ് അല്‍ ഇത്തിഹാദ് ഒടുവില്‍ താരത്തെ വിട്ടുനല്‍കാന്‍ സമ്മതിച്ചതോടെയാണ് ട്രാന്‍സ്ഫര്‍ അന്തിമഘട്ടത്തിലെത്തിയത്.

മൊറോക്കന്‍ സ്‌ട്രൈക്കര്‍ യൂസഫ് എന്‍–നെസിറി അല്‍ ഇത്തിഹാദിലേക്ക് പോകുന്ന ഇടപാടിന്റെ ഭാഗമായായിരുന്നു കാന്തെയുടെ ഫെനര്‍ബഹ്‌സെ ട്രാന്‍സ്ഫര്‍. എന്നാല്‍ ട്രാന്‍സ്ഫര്‍ മാച്ചിംഗ് സിസ്റ്റം (TMS) സംബന്ധിച്ച അല്‍ ഇത്തിഹാദിന്റെ ഭരണപരമായ പിഴവുകളാണ് ഇടപാട് ആദ്യം തകരാന്‍ കാരണമായതെന്ന് ഫെനര്‍ബഹ്‌സെ ആരോപിച്ചിരുന്നു. ഫിഫ നിര്‍ദേശിച്ച ടിഎംഎസ് വിവരങ്ങള്‍ ശരിയായി നല്‍കാത്തതിനാല്‍ ട്രാന്‍സ്ഫര്‍ രജിസ്ട്രേഷന്‍ സമയപരിധിക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായില്ലെന്ന് തുര്‍ക്കിഷ് ക്ലബ് വ്യക്തമാക്കിയിരുന്നു.

“ഞങ്ങളുടെ ക്ലബ്ബിനെ ആശ്രയിക്കാത്ത കാരണങ്ങളാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. എല്ലാ ഘട്ടങ്ങളിലും ഞങ്ങള്‍ അത്യന്തം ജാഗ്രത പുലര്‍ത്തിയിരുന്നു,” എന്നാണ് ഫെനര്‍ബഹ്‌സെയുടെ വിശദീകരണം. അന്താരാഷ്ട്ര ട്രാന്‍സ്ഫറുകള്‍ക്കായി ഫിഫയുടെ TMS സംവിധാനം നിര്‍ബന്ധമാണെന്നും ക്ലബ് കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

എന്നാല്‍ പിന്നീട് അല്‍ ഇത്തിഹാദ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ X-ല്‍ കാന്തെയ്ക്ക് വിടവാങ്ങല്‍ സന്ദേശം പോസ്റ്റ് ചെയ്യുകയും, താരത്തിന്റെ കരാറിലെ ശേഷിക്കുന്ന കാലയളവ് വിറ്റുതരാന്‍ സമ്മതിച്ചതായി അറിയിക്കുകയും ചെയ്തു.

34 വയസ്സുകാരനായ കാന്തെ 2023-ലാണ് അല്‍ ഇത്തിഹാദില്‍ ചേര്‍ന്നത്. അടുത്തിടെ ഫ്രാന്‍സ് ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ താരം, നവംബറില്‍ യുക്രെയിനിനെതിരായ 4-0 ജയത്തില്‍ തന്റെ 65-ാം അന്താരാഷ്ട്ര മത്സരവും കളിച്ചിരുന്നു.

vachakam
vachakam
vachakam

12 വര്‍ഷത്തിന് ശേഷം ആദ്യ തുര്‍ക്കിഷ് ലീഗ് കിരീടം ലക്ഷ്യമിടുന്ന ഫെനര്‍ബഹ്‌സെ, ഈ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ മറ്റൊരു ഫ്രഞ്ച് അന്താരാഷ്ട്ര താരമായ മിഡ്ഫീല്‍ഡര്‍ മത്തേയോ ഗുവെന്‍ഡൂസിയെയും ടീമിലെത്തിച്ചിട്ടുണ്ട്. ലോകകപ്പ് മുന്നില്‍ കണ്ട് ഫ്രാന്‍സ് ടീമിലേക്കുള്ള തിരിച്ചുവരവാണ് ഗുവെന്‍ഡൂസിയുടെ ലക്ഷ്യം

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam