ഇടുക്കി: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രൂക്ഷ വിമർശനവുമായി രംഗത്ത്. മുഖ്യമന്ത്രി അവതരിപ്പിച്ചത് നുണകൾ നിറഞ്ഞ റിപ്പോർട്ടാണെന്ന് സതീശൻ ആരോപിച്ചു.
ഇടുക്കി ജില്ലയിൽ ഭൂമി പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്ന അവകാശവാദം പച്ചക്കള്ളമാണെന്നും, റവന്യൂ ഭൂമി വനഭൂമിയാക്കി പിന്നീട് ഡീനോട്ടിഫൈ ചെയ്യുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സി.എച്ച്.ആർ പ്രശ്‌നങ്ങൾ, ഏലം കുത്തകപാട്ടം എന്നിവ ഉൾപ്പെടെ ജില്ലയിൽ നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കുന്നതായും ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം തുറമുഖ പദ്ധതി ഉമ്മൻ ചാണ്ടിയുടെ കാലത്ത് ആരംഭിച്ചതാണെന്നും, അതിനെ മുൻപ് തന്നെ വിമർശിച്ചിരുന്നവർ ഇപ്പോൾ ക്രെഡിറ്റ് അവകാശപ്പെടുന്നത് ശരിയല്ലെന്നും സതീശൻ ആരോപിച്ചു.
ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയെ മുൻപ് ശക്തമായി എതിർത്തിരുന്നവരും ഇപ്പോൾ നിലപാട് മാറ്റിയതായും അദ്ദേഹം വിമർശിച്ചു. വിദ്യാഭ്യാസ മേഖലയിലും കാർഷിക മേഖലയിലും ഗുരുതരമായ വീഴ്ചകളുണ്ടെന്നും, സർവകലാശാലകളിൽ വൈസ് ചാൻസലർമാരുടെയും കോളേജുകളിൽ പ്രിൻസിപ്പൽമാരുടെയും അഭാവം നിലനിൽക്കുന്നതായും പറഞ്ഞു.
കാർഷിക മേഖലയിലെ നെല്ല് സംഭരണം തകർന്നുവെന്നും, കർഷകർക്ക് ന്യായമായ വില ലഭിക്കുന്നില്ലെന്നും സതീശൻ ആരോപിച്ചു. സർക്കാരിന്റെ വാഗ്ദാനങ്ങൾ പലതും നടപ്പായിട്ടില്ലെന്നും, ഒമ്പതാം തീയതി ജനങ്ങൾ വിധി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ യെല്ലോ അലർട്ട്
അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചു; ഫോൺ രേഖകൾ നിർണായകം
വാടാനപ്പള്ളി കിറ്റ് വിവാദം: പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; കിറ്റ് തയ്യാറാക്കിയ സ്ഥാപന ഉടമ