തിരുവനന്തപുരം: ജി.സുധാകരനെ പ്രതിരോധിക്കുന്നതിൽ സിപിഎമ്മിൽ ആശയക്കുഴപ്പം.
പ്രതികരിച്ചില്ലെങ്കിൽ തെറ്റായ സന്ദേശമാകുമെന്നാണ് പാർട്ടി ജില്ലാ നേതൃത്വത്തിൻ്റെ നിലപാട് . എന്നാൽ അപ്പപ്പോൾ മറുപടി പറയണമെന്നും മറുപടി വേണ്ടന്നും അഭിപ്രായമുണ്ട്.
അതേസമയം സുധാകരനെ പൂർണമായും അവഗണിക്കുകയാണ് നല്ലതെന്ന് ഒരു വിഭാഗം നേതാക്കൾ പറയുന്നു.
പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ സുധാകരന് സുരക്ഷ കൂട്ടണമെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. സിപിഎമ്മും ജി. സുധാകരനും തമ്മിലുള്ള പോര് ദിവസം ചെല്ലുന്തോറും മുറുകുകയാണ്.
സുധാകരൻ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഉടനടി മറുപടി നൽകിയില്ലെങ്കിൽ അത് അണികൾക്കിടയിലും പൊതുസമൂഹത്തിലും തെറ്റായ സന്ദേശം നൽകുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
