കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തില്‍ കെപി രാഹുലിന്റെ ഫൗളില്‍ പരുക്കേറ്റ പഞ്ചാബ് എഫ്‌സി താരം ലൂക്ക മജ്സെന് ആറ് മുതല്‍ എട്ട് ആഴ്ചവരെ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്ന് ക്ലബ് അധികൃതർ അറിയിച്ചു.
താടിയെല്ലിന് രണ്ട് പൊട്ടലുകളുണ്ടെന്നും വരും ദിവസങ്ങളില്‍ ശസ്ത്രക്രിയ നടത്തുമെന്നും കുറിപ്പില്‍ പറയുന്നു. കൊച്ചിയില്‍ നടന്ന മത്സരത്തിന്റെ അവസാന നിമിഷത്തില്‍ ഉയർന്നു വന്ന പന്തെടുക്കാനുള്ള ശ്രമത്തിലാണ് കെപി രാഹുലുമായി മജ്സെൻ കൂട്ടിയിടിക്കുന്നത്.
തലയിടിച്ച് വീണ താരത്തിന് പരുക്കേല്‍ക്കുകയായിരുന്നു. രാഹുലിന്റെ അനാവശ്യമായ, അപകടകരമായ ഫൗളിലാണ് പഞ്ചാബ് താരമായ ലൂക്കയ്ക്ക് പരുക്കേറ്റതെന്ന് പഞ്ചാബ് എഫ്‌സി ഫുട്ബോള്‍ ഡയറക്ടർ നിക്കോളാസ് ടോപ്പോലിറ്റിസ് ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള കളിയടവുകളെ ഒരിക്കലും ക്ലബ് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും നിക്കോളാസ് പറഞ്ഞു.
മത്സരത്തില്‍ പഞ്ചാബ് 2-1ന് കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചിരുന്നു. പെനാല്‍റ്റി ഗോള്‍ നേടിയ മജ്സെൻ വിജയ ഗോളിന് അസിസ്റ്റും നടത്തിയിരുന്നു. പഞ്ചാബ് 86-ാം മിനിറ്റില്‍ പെനാള്‍റ്റി ഗോളിലൂടെ മുന്നിലെത്തി.
ലിയോണ്‍ അഗസ്റ്റിനെ വീഴ്ത്തിയതിനാണ് റഫറി പഞ്ചാബിന് പെനാള്‍ട്ടി വിധിച്ചത്. ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സ് താരം ജീസസിന്റെ ഹെഡ് ഗോളിലൂടെയാണ് സമനില പിടിച്ചെങ്കിലും 95-ാം മിനിറ്റില്‍ ഫിലിപ്പ് പഞ്ചാബിന്റെ വിജയഗോള്‍ നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്