കൊൽക്കത്ത: വനിതാ ഡോക്ടർ ബലാത്സംഗത്തിനരയായി കൊല്ലപ്പെട്ട ആർ.ജി കർ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കി.
പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സിലാണ് സന്ദീപ് ഘോഷിന്റെ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കിയത്. വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ കേസിൻ്റെ അന്വേഷണം അട്ടിമറിക്കാൻ സന്ദീപ് ഘോഷ് ശ്രമിച്ചെന്ന് സിബിഐ പറഞ്ഞിരുന്നു.
എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയെന്നും മൃതദേഹം സംസ്‌കരിക്കാൻ തിരക്കിട്ടെന്നും സിബിഐ ഇന്നലെ പറഞ്ഞിരുന്നു.
ഓഗസ്റ്റ് ഒമ്പതിന് വനിതാ ഡോക്ടർ കൊല്ലപ്പെട്ട ദിവസം താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായി സന്ദീപ് ഘോഷ് ഫോണിൽ സംസാരിച്ചതിന്റെ തെളിവ് സിബിഐക്ക് ലഭിച്ചിരുന്നു.
എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതിനും തെളിവുകള്‍ നശിപ്പിച്ചതിനും ഇയാളെ സിബിഐ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ താല പൊലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ അഭിജിത് മൊണ്ടലിനെയും അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്