ഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനിൻ്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ സർക്കാരിനും മറ്റ് കക്ഷികൾക്കും യുഎസ് കോടതി നോട്ടീസ് അയച്ചു.
പന്നൂനിൻ്റെ കൊലപാതകം അന്വേഷിക്കുന്ന ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് കോടതി, 21 ദിവസത്തിനകം പ്രതികരിക്കാൻ ഇന്ത്യൻ സർക്കാരിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മുൻ റോ മേധാവി സാമന്ത് ഗോയൽ, റോ ഏജൻ്റ് വിക്രം യാദവ്, ഇന്ത്യൻ വ്യവസായി നിഖിൽ ഗുപ്ത എന്നിവർക്ക് നോട്ടീസ് അയച്ചു.
ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് കോടതി നടപടി തികച്ചും അന്യായമാണെന്നാണ് കേന്ദ്ര സർക്കാരിൻ്റെ ആദ്യ പ്രതികരണം. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഇന്ന് ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി.
വിഷയം ആദ്യം ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ഇന്ത്യ നടപടിയെടുത്തിരുന്നു. പ്രശ്നം ഉന്നതാധികാര സമിതിയാണ് കൈകാര്യം ചെയ്യുന്നതെന്നും തികച്ചും അന്യായമായ നടപടിയാണിതെന്നും വിക്രം മിസ്രി പറഞ്ഞു.
യുഎസിലും കാനഡയിലും ഇരട്ട പൗരത്വമുള്ള പന്നൂനിനെ കൊല്ലാനുള്ള ഗൂഢാലോചന യുഎസ് തകർത്തതായി നവംബറിൽ യുകെ പത്രമായ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
ജോ ബൈഡൻ സർക്കാരിലെ ഉദ്യോഗസ്ഥർ പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചു. ഇത് ആശങ്കാജനകമായ കാര്യമാണെന്നും ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നുമായിരുന്നു ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ആദ്യ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്