ബെംഗളൂരു: തെലുങ്ക് നൃത്ത സംവിധായകനെതിരെ പോക്സോ കേസ്. പുഷ്പ, ബാഹുബലി, തിരുച്ചിത്രമ്പലം എന്നീ സിനിമകളുടെ നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കെതിരെയാണ് തെലങ്കാന പൊലീസ് കേസെടുത്തത്.
കൂടെ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ പല ലൊക്കേഷനുകളിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. രണ്ട് ദിവസം മുൻപ് തെലങ്കാനയിലെ റായ് ദുർഗം പൊലീസ് സ്റ്റേഷനിലെത്തിയാണ് മുദ്ര വച്ച കവറിൽ ഇരുപത്തിയൊന്ന്കാരിയായ പെൺകുട്ടി പരാതി നൽകിയത്. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് 16 വയസ്സേ ഉണ്ടായിരുന്നുള്ളൂ, അതിനാൽ പോക്സോ വകുപ്പുകൾ കൂടി ഉൾപ്പെടുത്തുകയായിരുന്നു.
ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിൻറെ ജനസേനാ പാർട്ടിയുടെ നേതാവ് കൂടിയാണ് ഷെയ്ഖ് ജാനി പാഷയെന്ന ജാനി മാസ്റ്റർ.
തെലുങ്ക്, തമിഴ് സിനിമകളിൽ ശ്രദ്ധേയനായ ജാനി, ധനുഷും നിത്യ മേനോനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച തിരുച്ചിത്രമ്പലത്തിലെ (2022) “മേഗം കറുകത” എന്ന ചിത്രത്തിലെ നൃത്ത സംവിധാനത്തിന് മികച്ച നൃത്തസംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്. മൂന്ന് ഫിലിംഫെയർ അവാർഡുകൾ സൗത്ത്, മൂന്ന് സൈമ അവാർഡുകൾ എന്നിവയും നേടിയിട്ടുണ്ട്. കൂടാതെ വിവിധ ഭാഷകളിൽ 100ന് അടുത്ത് സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ജാനിയുടെ ശ്രദ്ധേയമായ വർക്കുകൾ ജയിലറിലെ കാവലയ്യ (2023), വാരിസിലെ “രഞ്ജിതമേ”, “തീ ദളപതി”, ബീസ്റ്റിലെ “അറബിക് കുത്ത്” (2022), പുഷ്പയിലെ “ശ്രീവല്ലി” (2021) എന്നിവയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്