മുൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ, ഞായറാഴ്ച പറഞ്ഞു, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ പലർക്കും കോവിഡ് -19 ന്റെ ഉത്ഭവത്തെ ക്കുറിച്ചു അഭ്യൂഹങ്ങൾ ഉള്ളത് അറിയാമായിരുന്നു ആരും ഒന്നും പറഞ്ഞില്ല എന്ന് മാത്രം. വുഹാൻ ലാബിൽ നടന്നത് എന്താണെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമേ അറിയുള്ളു. അവിടെ നടന്ന ഏർപ്പാടുകൾ എന്തൊക്കെയെന്നതിന് ഉത്തരം കിട്ടാതെ വളരെ ചോദ്യങ്ങൾ അവശേഷിക്കുന്നു.
ചൈനീസ് മിലിട്ടറിയുമായി ലാബിനു ബന്ധമുണ്ടായിരുന്നോ എന്നൊക്കെ അറിയാൻ താല്പര്യം ഉണ്ട്. ശരിക്കും, ഈ ലാബിൽ നിന്ന് തന്നെയാണോ വൈറസ് ലീക്ക് ഉണ്ടായത് എന്നുള്ള സംശയങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുന്നു. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ ഇതേക്കുറിച്ചുള്ള അക്കാലത്തെ നിലപാട് ആർക്കും ശല്യം ഉണ്ടാക്കാതിരിക്കുകയാണ് നല്ലത് എന്നായിരുന്നു. ലാബിനെക്കുറിച്ച് എന്തെങ്കിലും സൂചിപ്പിച്ചാൽ, ന്യൂയോർക്ക് ടൈംസും, വാഷിംഗ്ടൻ പോസ്റ്റും നമ്മെ പരിഹസിക്കുക മാത്രമേ ചെയ്യുകയുള്ളു അന്ന്.
ചൈനയുമായി നല്ല സൗഹൃദം ഇഷ്ടപ്പെടുന്നവരാണ്
എല്ലാ ബിസിനസ് ഗ്രൂപ്പുകാരും. അതിനു ഭംഗം വരുത്താൻ ആരും
തയ്യാറായിരുന്നുമില്ല. മൈക്ക് പോംപിയോ പറഞ്ഞു, കഴിഞ്ഞ വർഷം വുഹാൻ ലാബിലെ
വൈറസ് ലീക്ക് എന്ന സംസാരം, രാഷ്ട്രീയമായി വളരെ അധികം പ്രതികൂലമായി ബാധിച്ചു
എന്നും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്