അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ പ്രത്യാക്രമണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. അദ്ദേഹത്തെ കോട്ടകളില്‍ താമസിക്കുന്ന 'ഷെഹെന്‍ഷാ' (ചക്രവര്‍ത്തി) എന്ന് വിശേഷിപ്പിച്ചാണ് പ്രിയങ്ക രംെഗത്തെത്തിയത്. സാധാരണക്കാരന്റെ ദുരവസ്ഥ ഒരിക്കലും ചക്രവര്‍ത്തിക്ക് (മോദി) മനസ്സിലാക്കാന്‍ കഴിയില്ലെന്ന് പ്രിയങ്ക പറഞ്ഞു. തന്റെ സഹോദരനും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി ഷെഹ്സാദ (രാജകുമാരന്‍) എന്ന് നിരന്തരം പരാമര്‍ശിച്ചതിന് മറുപടിയായാണ് പ്രിയങ്ക ഗാന്ധി ഷെഹെന്‍ഷാ എന്ന പദം ഉപയോഗിച്ചത്.
'അദ്ദേഹം (മോദി) എന്റെ സഹോദരനെ 'ഷെഹ്സാദ' എന്നാണ് വിളിക്കുന്നത്, എന്നാല്‍ ഈ 'ഷെഹ്സാദ' 4,000 കിലോമീറ്റര്‍ ദൂരം നടന്നിട്ടുണ്ടെന്ന് അദ്ദേഹത്തോട് പറയാന്‍ ആഗ്രഹിക്കുന്നു. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ അദ്ദേഹം നടന്നു. കര്‍ഷകര്‍ മുതല്‍ തൊഴിലാളികള്‍ വരെ, അവരുടെ ബുദ്ധിമുട്ടുകള്‍ തന്നോട് പറയണമെന്നും അവ പരിഹരിക്കാന്‍ തങ്ങള്‍ എന്തുചെയ്യണമെന്നും അദ്ദേഹം ചോദിച്ചു,' ഗുജറാത്തിലെ ബനാസ്‌കന്തയിലെ ന്യായ് സങ്കല്‍പ് സഭയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രിയങ്ക പറഞ്ഞു,
'മറുവശത്ത്, നിങ്ങളുടെ 'ഷെഹെന്‍ഷാ' (ചക്രവര്‍ത്തി) നരേന്ദ്രമോദിയാണ്. അദ്ദേഹം കോട്ടകളിലാണ് താമസിക്കുന്നത്. നിങ്ങള്‍ അദ്ദേഹത്തെ ടിവിയില്‍ കണ്ടിട്ടുണ്ടോ? അദ്ദേഹത്തിന്റെ മുഖം വൃത്തിയുള്ളതാണ്, വെളുത്ത കുര്‍ത്ത എപ്പോഴും ഒരു കറ പോലുമില്ലാതെ വൃത്തിയുള്ളതാണ്. അദ്ദേഹത്തിന്റെ മുടി മികച്ചതാണ്. പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കൂടിയോ എന്ന് അദ്ദേഹത്തിന് എങ്ങനെ മനസിലാകും? നിങ്ങളുടെ കൃഷിയിടങ്ങളെ കുറിച്ച് അദ്ദേഹം എങ്ങനെ മനസ്സിലാക്കും?' പ്രിയങ്ക ചോദിച്ചു.
'എല്ലാ സാധനങ്ങള്‍ക്കും ജിഎസ്ടി ചുമത്തി, എല്ലാം വിലകൂടിയിരിക്കുന്നു. ഇതൊന്നും മോദിക്ക് മനസ്സിലാകില്ല, അദ്ദേഹം തന്റെ കോട്ടയില്‍ പൂട്ടിയിടപ്പെട്ടിരിക്കുന്നു, അധികാരത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു, എല്ലാവരും അദ്ദേഹത്തെ ഭയപ്പെടുന്നു, അദ്ദേഹത്തോട് ആരും ഒന്നും പറയുന്നില്ല. ആരെങ്കിലും ശബ്ദം ഉയര്‍ത്തിയാല്‍ അത് നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്,' പ്രിയങ്ക ആരോപിച്ചു.
ജാര്‍ഖണ്ഡിലെ പലാമുവില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി പരിഹസിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രിയങ്കയുടെ തിരിച്ചടി. സര്‍ജിക്കല്‍ സ്ട്രൈക്കില്‍ കുലുങ്ങിയ പാക് നേതാക്കള്‍ 'ഷെഹ്സാദ' (രാജകുമാരന്‍) അടുത്ത പ്രധാനമന്ത്രിയാകാന്‍ പ്രാര്‍ത്ഥിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്