കൊല്‍ക്കത്ത: തന്റെ പാര്‍ട്ടി ഇപ്പോഴും ഇന്ത്യാ മുന്നണിയുടെ ഭാഗമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മമത ബാനര്‍ജി ഇന്ത്യ മുന്നണി ഉപേക്ഷിച്ച് ഒളിച്ചോടിയെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചിരുന്നു. കൂടുതല്‍ സീറ്റ് കിട്ടിയാല്‍ ബിജെപിയെ പിന്തുണയ്ക്കാനും മമത മടിക്കിച്ചെന്നും ചൗധരി ആരോപിച്ചു. ഇതിന് മറുപടിയായാണ് പ്രതിപക്ഷ സഖ്യം വിട്ടിട്ടില്ലെന്ന് വ്യക്തമാക്കി മമത രംഗത്തെത്തിയത്.
ഡെല്‍ഹിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നും എന്നാല്‍ ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മുമായി സഖ്യമില്ലെന്നും മമത വ്യക്തമാക്കി.
'ബിജെപി ഫണ്ട് ഉപയോഗിച്ച് വോട്ട് ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്ന ശ്രമങ്ങളെ ചെറുക്കേണ്ടതുണ്ട്. അവര്‍ക്ക് ഇവിടെ വോട്ട് ചെയ്യരുത്. ബംഗാളില്‍ സഖ്യമില്ലെന്ന് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്, പക്ഷേ ഞങ്ങള്‍ ഡല്‍ഹിയില്‍ ഒരുമിച്ചാണ്. ഞങ്ങള്‍ അങ്ങനെ തന്നെ തുടരും,'' മമത ബാനര്‍ജി ഹല്‍ദിയയില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.
''ഞാനാണ് ഇന്ത്യാ സഖ്യം സ്ഥാപിച്ചത്, അതിനെ പിന്തുണയ്ക്കുന്നത് തുടരും. അക്കാര്യത്തില്‍ തെറ്റിദ്ധാരണ ഉണ്ടാകാന്‍ പാടില്ല,' മമത കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യ മുന്നണിക്ക് പുറത്തുനിന്നുള്ള പിന്തുണ നല്‍കുമെന്ന് മമത പറഞ്ഞതാണ് പ്രതിപക്ഷ സഖ്യത്തില്‍ ആശയക്കുഴപ്പത്തിന് വഴിമരുന്നിട്ടത്. മമതയെ തനിക്ക് വിശ്വാസമില്ലെന്നായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്