ഖാലിസ്ഥാന്‍ അനുകൂല പരേഡ്: അക്രമത്തിന്റെ ആഘോഷവും മഹത്വവല്‍ക്കരണവും അനുവദിക്കരുതെന്ന് കാനഡയോട് ഇന്ത്യ

MAY 8, 2024, 1:56 AM

ന്യൂഡെല്‍ഹി/ഒട്ടാവ: ടൊറന്റോയിലെ മാള്‍ട്ടണില്‍ നടന്ന നഗര്‍ കീര്‍ത്തന്‍ പരേഡില്‍ ഖാലിസ്ഥാന്‍ അനുകൂല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ കാനഡയിലെ ട്രൂഡോ ഭരണകൂടത്തെ ശക്തമായി വിമര്‍ശിച്ച് ഇന്ത്യ. കാനഡ തീവ്രവാദികള്‍ക്ക് ഇടം നല്‍കുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. 

'കാനഡയിലെ തീവ്രവാദികള്‍ ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ഉപയോഗിക്കുന്ന അക്രമാസക്തമായ ചിത്രങ്ങള്‍ സംബന്ധിച്ച് ഞങ്ങളുടെ ശക്തമായ ആശങ്കകള്‍ ഞങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, ഞങ്ങളുടെ മുന്‍ പ്രധാനമന്ത്രിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ഒരു ഫ്‌ളോട്ട് പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ അക്രമം നടത്തുമെന്ന് ഭീഷണിപ്പെടുത്തി കാനഡയിലുടനീളം അവരുടെ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു,' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു.

അക്രമത്തിന്റെ ആഘോഷവും മഹത്വവല്‍ക്കരണവും ഒരു പരിഷ്‌കൃത സമൂഹത്തിന്റെയും ഭാഗമാകരുത്. നിയമവാഴ്ചയെ ബഹുമാനിക്കുന്ന ജനാധിപത്യ രാജ്യങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ തീവ്ര ഘടകങ്ങളെ ഭീഷണികളുയര്‍ത്താന്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

ഒന്റാറിയോ ഗുരുദ്വാര കമ്മിറ്റിയാണ് നഗര്‍ കീര്‍ത്തന പരേഡ് സംഘടിപ്പിച്ചത്. അവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിലില്‍ നില്‍ക്കുന്ന ഫ്‌ളോട്ട് അവതരിപ്പിച്ചു. ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെ മോശമാക്കി ചിത്രീകരിക്കുന്ന ഫ്േളാട്ടുകളും പ്രസംഗങ്ങളും ഉണ്ടായി. ദല്‍ ഖല്‍സയിലെ പരംജിത് മന്ദ്, ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ തീവ്രവാദിയായി പ്രഖ്യാപിച്ച അവതാര്‍ സിംഗ് പന്നു തുടങ്ങിയ വ്യക്തികളുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ പരേഡില്‍ ഉണ്ടായിരുന്നു.

'കാനഡയിലെ ഞങ്ങളുടെ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷയെക്കുറിച്ച് ഞങ്ങള്‍ ആശങ്കാകുലരാണ്, അവര്‍ക്ക് തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഭയമില്ലാതെ നിര്‍വഹിക്കാന്‍ കഴിയുമെന്ന് കാനഡ സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിമിനല്‍, വിഘടനവാദ ഘടകങ്ങള്‍ക്ക് കാനഡയില്‍ സുരക്ഷിത താവളവും രാഷ്ട്രീയ ഇടവും നല്‍കുന്നത് നിര്‍ത്താന്‍ ഞങ്ങള്‍ കാനഡ സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെടുന്നു,' ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരോപിച്ചത് മുതല്‍ ന്യൂഡല്‍ഹിയും ഒട്ടാവയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ട്രൂഡോയുടെ ആരോപണങ്ങള്‍ അസംബന്ധമെന്ന് പറഞ്ഞ ഇന്ത്യ തള്ളി. അടുത്തിടെ, ജസ്റ്റിന്‍ ട്രൂഡോ, മറ്റ് പ്രമുഖ കനേഡിയന്‍ നേതാക്കള്‍ക്കൊപ്പം ടൊറന്റോയില്‍ നടന്ന ഖല്‍സ ദിന ആഘോഷ പരിപാടിയില്‍ പങ്കെടുത്തു. ട്രൂഡോ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam