ലക്‌നൗ: തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ച അനന്തരവന്‍ ആകാശ് ആനന്ദിനെ പാര്‍ട്ടിയുടെ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്നും നീക്കി ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി. രാഷ്ട്രീയമായി പക്വത പ്രാപിക്കുന്നതുവരെ ആകാശ് നേതൃസ്ഥാനത്തുണ്ടാവില്ലെന്ന് മായാവതി വ്യക്തമാക്കി.
പ്രസ്ഥാനത്തിന് കരുത്ത് പകരാനാണ് ബിഎസ്പിയുടെ ദേശീയ കോര്‍ഡിനേറ്ററായും തന്റെ പിന്‍ഗാമിയായും ആകാശ് ആനന്ദിനെ നിയമിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടിയുടെയും പ്രസ്ഥാനത്തിന്റെയും വലിയ താല്‍പ്പര്യം കണക്കിലെടുത്ത്, പൂര്‍ണ പക്വത കൈവരിക്കുന്നതുവരെ ഈ രണ്ട് സുപ്രധാന ഉത്തരവാദിത്തങ്ങളില്‍ നിന്നും അദ്ദേഹത്തെ നീക്കം ചെയ്യുകയാണെന്ന് മായാവതി പറഞ്ഞു.
തന്റെ സഹോദരനും ആകാശിന്റെ പിതാവുമായ ആനന്ദ് കുമാര്‍ പകരം ഈ ഉത്തരവാദിത്തങ്ങള്‍ പഴയതുപോലെ നിറവേറ്റുമെന്ന് മായാവതി വ്യക്തമാക്കി. രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ദിവസമാണ് അപ്രതീക്ഷിത തീരുമാനം.
സമാജ്വാദി പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ച മായാവതി 2019ല്‍ പാര്‍ട്ടി സംഘടന പുനഃക്രമീകരിച്ചപ്പോള്‍ ആകാശ് ആനന്ദിനെ ബിഎസ്പിയുടെ ദേശീയ കോര്‍ഡിനേറ്ററായി നിയമിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ലഖ്നൗവില്‍ നടന്ന നിര്‍ണായക പാര്‍ട്ടി യോഗത്തിലാണ് ആകാശിനെ മായാവതിയുടെ പിന്‍ഗാമിയായി തിരഞ്ഞെടുത്തത്. സംഘടന ദുര്‍ബലമായ സംസ്ഥാനങ്ങളിലെ പാര്‍ട്ടി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും അദ്ദേഹത്തെ ചുമതലപ്പെടുത്തി.
അനന്തരവനെ പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങളില്‍ നിന്ന് നീക്കാനും പിന്‍ഗാമി സ്ഥാനത്തുനിന്നും ഒഴിവാക്കാനും ബിഎസ്പി മേധാവിയെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല.
കഴിഞ്ഞ മാസം അവസാനം സീതാപൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചതിന് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ആകാശിനെതിരെ കേസെടുത്തിരുന്നു.
'ഈ സര്‍ക്കാര്‍ (ബിജെപി) ഒരു ബുള്‍ഡോസര്‍ സര്‍ക്കാരും രാജ്യദ്രോഹികളുടെ സര്‍ക്കാരുമാണ്. യുവാക്കളെ പട്ടിണിക്കിടുകയും പ്രായമായവരെ അടിമകളാക്കുകയും ചെയ്യുന്ന ഒരു തീവ്രവാദ സര്‍ക്കാരാണ്. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അത്തരമൊരു സര്‍ക്കാരാണ് നടത്തുന്നത്,' എന്നായിരുന്നു ആകാശിന്റെ പ്രസംഗം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്