ഹരിയാന: ഹരിയാനയിലെ ബിജെപി സർക്കാരിന് പ്രതിസന്ധി. സർക്കാരിനെ പിന്തുണച്ചിരുന്ന 3 സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചു. ഇതോടെ നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടു.
90 അംഗങ്ങളാണ് ഹരിയാന നിയമസഭയിൽ ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 46 എംഎൽഎമാരുടെ പിന്തുണ വേണം.
സർക്കാരിന്റെ അംഗസംഖ്യ ഇതോടെ 45ൽ നിന്നും 42 ആയി കുറഞ്ഞു. ജെജെപി വിമതരുടെ പിന്തുണയോടെയാണ് ബിജെപി സർക്കാർ അധികാരത്തിൽ തുടരുന്നത്.
ബിജെപി സർക്കാരിന്റെ പിന്തുണ പിൻവലിച്ച സ്വതന്ത്രർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് ഭൂപേന്ദ്ര സിങ് ഹൂഡയുടെയും കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാന്റെയും നേതൃത്വത്തിൽ ആണ് എംഎൽഎമാർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെകോൺഗ്രസിനെ പിന്തുണക്കുന്ന എംഎൽഎമാരുടെ എണ്ണം 31ൽ സ്റ്റും 34 ആയി വർധിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുൻപ് തരംഗം വ്യക്തമായെന്ന് കോൺഗ്രസ് എക്സിൽ കുറിച്ചു. സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ ഭൂരിപക്ഷം കുറഞ്ഞുവെന്നും ബിജെപി സർക്കാരിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് കോൺഗ്രസ് ആരോപിച്ചു.
പിന്തുണച്ച പിൻവലിച്ച സ്വതന്ത്ര എംഎൽഎമാരെ കോൺഗ്രസ് സ്വാഗതം ചെയ്തു. സർക്കാരിനെ ഹരിയാനയിലെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉദയ് ഭാൻ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്