ബെര്‍ലിൻ: യൂറോ കപ്പിലെ ആവേശപ്പോരാട്ടത്തില്‍ സ്ലൊവേനിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് പോര്‍ച്ചുഗല്‍. ഷൂട്ടൗട്ടില്‍ 3-0 എന്ന സ്കോറിനാണ് പറങ്കിപ്പട ജയം പിടിച്ചത്.
ഗോള്‍ കീപ്പര്‍ ഡിയാഗോ കോസ്റ്റയുടെ തകര്‍പ്പൻ സേവുകളാണ് മത്സരത്തില്‍ പോര്‍ച്ചുഗലിന് തുണയായത്. ഷൂട്ടൗട്ടില്‍ സ്ലൊവാനിയയുടെ മൂന്ന് ഷോട്ടുകളും തടഞ്ഞിടാൻ ഡിയാഗോ കോസ്റ്റയ്‌ക്കായി.
ജയത്തോടെ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്കും മുന്നേറി. ക്വാര്‍ട്ടറില്‍ ഫ്രാൻസാണ് പോര്‍ച്ചുഗലിന്‍റെ എതിരാളി. ആദ്യ മിനിറ്റുകള്‍ മുതല്‍ക്ക് തന്നെ പോര്‍ച്ചുഗല്‍ ആക്രമണങ്ങള്‍ നടത്തി. അഞ്ചാം മിനറ്റില്‍ റൂബൻ ഡയസിനും 13-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിനും കിട്ടിയ അവസരങ്ങള്‍ മുതലെടുക്കാൻ സാധിച്ചില്ല.
30-ാം മിനിറ്റില്‍ ഹെഡ് ചെയ്‌ത് ഗോള്‍ നേടാനുള്ള സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശ്രമം ജാൻ ഒബ്ലാക്ക് പിടിച്ചെടുത്തു. പിന്നാലെ, കിട്ടിയ ഫ്രീ കിക്കിലും റൊണാള്‍ഡോയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി.
നായകൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിന് വേണ്ടി നിര്‍ണായക സമയത്ത് കിക്കെടുക്കാൻ എത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ എന്നിവരായിരുന്നു പോര്‍ച്ചുഗലിനായി ലക്ഷ്യം കണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്