ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രന്റ്‌ഫോർഡിനെ തിരിച്ചു വന്ന് ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽപ്പിച്ചു മാഞ്ചസ്റ്റർ യുണൈറ്റഡ്. മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻതൂക്കം കണ്ട മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പാണ് വിവാദ ഗോൾ പിറന്നത്. തലക്ക് പരിക്കേറ്റു ചോര ഒലിച്ച ഡി ലൈറ്റിനെ കോർണറിന്റെ സമയത്ത് റഫറി പുറത്ത് പോവാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് നടന്ന ഡാമ്‌സ്ഗാർഡിന്റെ കോർണറിൽ നിന്നു പിനോക്ക് ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പിറകിലായി. പ്രതിഷേധം അറിയിച്ച ടെൻ ഹാഗിനും വാൻ നിസ്റ്റൽ റൂയിക്കും റഫറി മഞ്ഞ കാർഡും നൽകി.
എന്നാൽ രണ്ടാം പകുതിയിൽ ഒരുങ്ങി എത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചു വന്നു ജയിക്കുന്നതാണ് പിന്നീട് കണ്ടത്. 47ാമത്തെ മിനിറ്റിൽ റാഷ്‌ഫോർഡിന്റെ മികച്ച പാസിൽ നിന്നു ഗോൾ നേടിയ അലക്‌സാണ്ടർ ഗർനചോ യുണൈറ്റഡിനെ മത്സരത്തിൽ ഒപ്പം എത്തിച്ചു.
തുടർന്ന് 62ാമത്തെ മിനിറ്റിൽ എറിക്‌സന്റെ പാസിൽ നിന്നു മനോഹരമായ പാസിലൂടെ പന്ത് ബ്രൂണോ ഫെർണാണ്ടസ് റാസ്മസ് ഹോയിലണ്ടിന് മറിച്ചു കൊടുത്തപ്പോൾ സുന്ദരമായ പാസിലൂടെ യുണൈറ്റഡിന് വിജയഗോൾ സമ്മാനിക്കുകയായിരുന്നു. ഈ ജയം സമ്മർദ്ദത്തിലുള്ള ടെൻ ഹാഗിനു ആശ്വാസം നൽകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്