കൊല്‍ക്കത്ത: ആര്‍.ജി കര്‍ മെഡിക്കല്‍ കോളജില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍ കഴിഞ്ഞ 41 ദിവസമായി തുടരുന്ന പണിമുടക്ക് ഭാഗികമായി പിന്‍വലിച്ചു. ശനിയാഴ്ച മുതല്‍ അവശ്യസേവന വിഭാഗങ്ങളില്‍ ഭാഗികമായി ജോലിയില്‍ പ്രവേശിക്കുമെന്നും ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നടത്തുന്ന സമരം അവസാനിപ്പിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ആശുപത്രികളുെടയും ഡോക്ടര്‍മാരുടെയും സുരക്ഷ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ പട്ടിക സര്‍ക്കാര്‍ വ്യാഴാഴ്ച പുറത്തിറക്കി. ഇതുസംബന്ധിച്ച് ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ ബുധനാഴ്ച ചര്‍ച്ച നടത്തിയിരുന്നു.
സംഭവത്തില്‍ മെഡിക്കല്‍ കോളജ് മുന്‍പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കി. ബലാത്സംഗക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ കസ്റ്റഡിയിലാണ് ഘോഷ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്