പാറ്റ്ന: ബിഹാറിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ചികിത്സ കിട്ടാതെ മരിച്ചതായി റിപ്പോർട്ട്. മുസഫർനഗർ സ്വദേശിയായ പതിനൊന്നുകാരിയാണ് മരിച്ചത്. മുസഫർനഗറിൽ നിന്ന് പാറ്റ്ന മെഡിക്കൽ കോളേജിൽ എത്തിച്ച പെൺകുട്ടി ചികിത്സ കിട്ടാതെ ആംബുലൻസിൽ കഴിഞ്ഞത് മണിക്കൂറുകളോളമാണ് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പണം ആവശ്യപ്പെട്ടെന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ ഇരയായത് ഗുരുതരാക്രമണത്തിനാണെന്ന് പൊലീസും വ്യക്തമാക്കി. പ്രതി പെൺകുട്ടിയുടെ കഴുത്തിലും മുറിവേൽപ്പിച്ചിരുന്നു. കേസിൽ പ്രതി രോഹിത്ത് സെനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്