ബി.സി.ബിക്ക് അന്ത്യശാസനവുമായി ഐ.സി.സി

JANUARY 20, 2026, 7:12 AM

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐ.സി.സി ടി20 ലോകകപ്പിൽ ബംഗ്ലാദേശ് പങ്കെടുക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ജനുവരി 21ന് ഉണ്ടാകുമെന്ന് റിപ്പോർട്ട്.
ശനിയാഴ്ച ധാക്കയിൽ നടന്ന ചർച്ചകളിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ (ബി.സി.ബി) ഈ സമയപരിധി അറിയിച്ചതായി റിപ്പോർട്ട് ചെയ്തു. ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് പുറത്തെ വേദിയിൽ പങ്കെടുക്കാമെന്ന നിലപാടിൽ ബി.സി.ബി വീണ്ടും ഉറച്ചുനിന്നു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്കിടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) നിർദ്ദേശപ്രകാരം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെ.കെ.ആർ) ഐ.പി.എൽ 2026 ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയ ശേഷമാണ് പ്രതിസന്ധി ഉടലെടുത്തത്. കളിക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ബി.സി.ബി ആവശ്യപ്പെട്ടുവരികയാണ്. വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ഗ്രൂപ്പ് മാറ്റണമെന്നുമാണ് ബംഗ്ലാദേശിന്റെ ആവശ്യം.

ഇറ്റലി, ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ്, നേപ്പാൾ എന്നിവരോടൊപ്പം ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ് ഉൾപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 7ന് കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ബംഗ്ലാദേശിന്റെ ഉദ്ഘാടന മത്സരം. മത്സരക്രമം അനുസരിച്ച് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ബംഗ്ലാദേശ് രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കൂടി കളിക്കണം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് അവസാന ഗ്രൂപ്പ് ഘട്ട മത്സരം.

ശനിയാഴ്ച നടന്ന ചർച്ചകളിൽ, ബംഗ്ലാദേശിനെയും അയർലൻഡിനെയും ഗ്രൂപ്പുകൾ പരസ്പരം മാറ്റുന്നതിനോടും ശ്രീലങ്കയിൽ അവരുടെ ആദ്യ മത്സരങ്ങൾ കളിക്കുന്നതിനോടും ഐ.സി.സി യോജിച്ചില്ലെന്നാണ് വിവരം. ബംഗ്ലാദേശ് ടീമിന് സുരക്ഷാ ഭീഷണി ഇല്ലെന്ന് ബി.സി.ബിക്ക് ഐ.സി.സി ഉറപ്പ് നൽകിയതായും അറിയുന്നു. അന്തിമ തീരുമാനം ബി.സി.ബിയുടേതായിരിക്കും. ബംഗ്ലാദേശ് ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കാൻ വിസമ്മതിച്ചാൽ, ഐ.സി.സി പകരക്കാരെ പ്രഖ്യാപിച്ചേക്കും. നിലവിലെ റാങ്കിംഗ് അനുസരിച്ച്, സ്‌കോട്ട്‌ലൻഡിനാണ് സാധ്യത.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam