ബെംഗളൂരു: യുവതിയുമായി ഓഫീസിൽ അടുത്തിടപഴകുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ കർണാടക സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് ഡിജിപി ആർ. രാമചന്ദ്ര റാവുവിന് സസ്പെൻഷൻ.
ഡിജിപി ഓഫീസിൽനിന്നുള്ള അശ്ലീല വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. രാമചന്ദ്ര റാവുവും ഒരു യുവതിയും ഓഫീസിൽ അടുത്തിടപഴകുന്നതും ചുംബിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
റാവുവിന്റെ പെരുമാറ്റം നിയമങ്ങൾ ലംഘിക്കുന്നതാണെന്നും, ഒരു സർക്കാർ ഉദ്യോഗസ്ഥന് യോജിച്ചതല്ലാത്തതും സർക്കാരിന് നാണക്കേടുണ്ടാക്കുന്നതുമായ അശ്ലീലമായ രീതിയിലാണ് റാവു പെരുമാറിയിരിക്കുന്നതെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. വളർത്ത് മകളും നടിയുമായ റന്യ റാവു ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും രാമചന്ദ്ര റാവു നേരത്തെയും വിവാദങ്ങളിൽ അകപ്പെട്ടിരുന്നു.
വിഡിയോ വൈറലായതിന് പിന്നാലെ രാമചന്ദ്ര റാവു ആഭ്യന്തര മന്ത്രി ജി.പരമേശ്വരയുടെ വീട്ടിലെത്തിയെങ്കിലും ഡിജിപിയെ കാണാന്‍ ആഭ്യന്തര മന്ത്രി കൂട്ടാക്കിയില്ല. വിഡിയോ കെട്ടിച്ചമച്ചതാണെന്നാണ് അദ്ദേത്തിന്‍റെ വാദം. ഞെട്ടിപ്പോയിയെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പരാതി നല്‍കുമെന്നും രാമചന്ദ്ര റാവു പറഞ്ഞു.
ഉന്നത തസ്തികയിലിരിക്കുന്നയാളുടെ ഭാഗത്തു നിന്നുണ്ടാകാന്‍ പാടില്ലാത്തതെന്നു പറഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു. 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥാനാണ് രാമചന്ദ്ര റാവു. കഴിഞ്ഞ വര്‍ഷം രാമചന്ദ്ര ബാബുവിന്‍റെ വളര്‍ത്തു മകള്‍ രന്യ റാവുവിനെ സ്വര്‍ണ കടത്തുകേസില്‍ റവന്യു ഇന്‍റലിജന്‍സ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ വിമാനത്താവളത്തിലെ പരിശോധന മറികടക്കാന്‍ സഹായിച്ചതിന് രാമചന്ദ്രറാവുവിനെ സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയിലയച്ചിരുന്നു.അടുത്തിടെ സര്‍വീസില്‍ തിരിച്ചെത്തിയ റാവു മേയില്‍ വിരമിക്കാനിരിക്കെയാണു അശ്ലീലക്കേസില്‍പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
