കര്‍ണാടകയിലെ കാര്‍ഷിക വിപണികളിലെല്ലാം പച്ചക്കറികള്‍ക്ക് വില കുത്തനെ ഇടിയുകയാണ്. കര്‍ഷകരെ കണ്ണീര് കയത്തിലാക്കിയാണ് വിലയിടിവ്.
ഉള്ളിയ്ക്കാണ് വില നന്നായി കുറഞ്ഞിരിക്കുന്നത്. ക്വിന്റലിന് നേരത്തെ 1,600 മുതല്‍ 2,000 രൂപ വരെ വിലയുണ്ടായിരുന്ന ഉള്ളിക്ക് നിലവില്‍ 1,200 രൂപ വരെയേ വിലയുള്ളൂ. ഇതില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭിക്കുന്നതാകട്ടെ മൂന്ന് മുതല്‍ ആറ് രൂപ വരെയും. വില ഇനിയും കുറയുമെന്ന ആശങ്കയിലാണ് വ്യാപാരികളും കര്‍ഷകരും.
വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ ലഭ്യതക്കുറവ് മൂലം ഹോട്ടലുകളും മറ്റ് ഭക്ഷണശാലകളും അടച്ചുപൂട്ടിയതും കൂടുതല്‍ വേവുള്ള പച്ചക്കറില്‍ ആരും വാങ്ങിക്കാത്തതും വിലയിടിവിന് കാരണമാണ്.
തക്കാളി വിലയിലും വലിയ ഇടിവാണ് സംഭവിച്ചത്. നേരത്തെ 15 പെട്ടി തക്കാളിക്ക് 500-600 രൂപയായിരുന്നു വില. എന്നാലിപ്പോള്‍ വെറും 200 രൂപയും അതിന് താഴെയുമാണുള്ളത്. തക്കാളിയുടെ ചില്ലറ വില്പന കിലോയ്ക്ക് ഏകദേശം 8 മുതല്‍ 10 രൂപ വരെയായി കുറഞ്ഞുവെന്ന് കര്‍ഷകര്‍ പറയുന്നു.
ബീന്‍സ്, കാപ്സിക്കം, കാരറ്റ് എന്നിവയുള്‍പ്പെടെയുള്ള വിലയും ഏകദേശം 50 ശതമാനം കുറഞ്ഞിട്ടുണ്ട്. വഴുതന, കാബേജ്, ബീറ്റ്റൂട്ട്, വെണ്ട, ഉരുളക്കിഴങ്ങ് എന്നിവയുടെ വില കിലോഗ്രാമിന് 20-20 രൂപയാണ്. കൊപ്പല്‍, ബെല്ലാരി, വിജയപുര തുടങ്ങിയ ജില്ലകളിലെ കര്‍ഷകരാണ് വിലയിടിവിന്റെ ആഘാതം കൂടുതല്‍ അനുഭവിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ജീവനക്കാർക്ക് ലോട്ടറി; ഉപയോഗിക്കാത്ത അവധി ഇനി പാഴാകില്ല, ഓരോ വർഷവും പണമാക്കി മാറ്റാം
സാധാരണക്കാർക്ക് ആശ്വാസം; പാചകവാതകത്തിനും പെട്രോളിനും ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
പുതുച്ചേരി സർക്കാർ ജനഹിതത്തെ പ്രതിനിധീകരിക്കുന്നില്ല, അഴിമതിയിൽ മുങ്ങിയ ഭരണമെന്ന് രാഹുൽ ഗാന്ധി
ലോകം ഉറ്റുനോക്കുന്ന മൂന്ന് നേതാക്കൾ; ഇറാൻ - അമേരിക്ക യുദ്ധം നിർത്താൻ മോദിക്ക്