ഊന: ഹിമാചൽ പ്രദേശിലെ ഊന ജില്ലയിൽ നിസ്സാര കാര്യത്തിന് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ക്രൂരത കാട്ടിയ വിരമിച്ച സൈനികനെതിരെ പോലീസ് കേസ്. വീടിന് മുന്നിലെ മരത്തിൽ നിന്ന് പേരയ്ക്ക പറിച്ചതിനാണ് ഇയാൾ അതിഥി തൊഴിലാളി കുടുംബത്തിലെ പെൺകുട്ടിയെ വീടിനുള്ളിൽ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിച്ചത്.
കുട്ടി പേരയ്ക്ക പറിക്കുന്നത് കണ്ട പ്രതി പെൺകുട്ടിയെ ബലമായി വീടിനുള്ളിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വീടിന്റെ ഗോവണിയോട് ചേർത്ത് കുട്ടിയെ ചങ്ങല കൊണ്ട് ബന്ധിക്കുകയും മർദ്ദിക്കുകയും ചെയ്തു. ഈ സമയം സ്ഥലത്തെത്തിയ റോഹിത് എന്ന യുവാവ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. താൻ പേരയ്ക്ക മോഷ്ടിച്ചതാണെന്ന് പ്രതി വീഡിയോയിൽ ന്യായീകരിക്കുന്നുണ്ട്. തന്നെ രക്ഷിക്കണമെന്ന് കരഞ്ഞു കൊണ്ട് കുട്ടി അപേക്ഷിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
വീഡിയോ പകർത്തിയ യുവാവ് തന്നെ ചൈൽഡ് ഹെൽപ്പ് ലൈനിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാൾ കുട്ടിയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ വിഷയത്തിൽ പോലീസ് കർശന നടപടി സ്വീകരിച്ചു. പ്രതിയെ ചോദ്യം ചെയ്യുകയും കുട്ടിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.വിരമിച്ച സൈനികനെതിരെ വിവിധ നിയമവകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദീർഘകാലം കോമയിൽ; അമേരിക്കയിൽ അപകടത്തിൽപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ഇറാനുമായി വെടിനിർത്തൽ നിലവിൽ വന്നു; എങ്കിലും പാചകവാതക പ്രതിസന്ധി എന്ന് അവസാനിക്കും? ആശങ്കയിൽ
ഇന്ത്യയുടെ ആണവക്കുതിപ്പിന് അന്താരാഷ്ട്ര അംഗീകാരം; പുതിയ റിയാക്ടർ പ്രവർത്തനം തുടങ്ങിയതിനെ അഭിനന്ദിച്ച് ഐഇഎ
ഏഴ് വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് ഇറാനിയൻ എണ്ണ എത്തുന്നു; യുഎസ് ഉപരോധത്തിൽ ഇളവ്,