മുംബൈ: ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അകാല വിയോഗത്തെത്തുടർന്ന് ബാരാമതി നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ചിത്രം പുറത്ത് വന്നു. തന്നെ ഏകകണ്ഠമായി തിരഞ്ഞെടുക്കാൻ പിന്തുണ നൽകണമെന്ന എൻസിപി അധ്യക്ഷയും ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാറിന്റെ ആവശ്യം കോൺഗ്രസ് തള്ളി. ബാരാമതിയിൽ സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം.
ഞായറാഴ്ച മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കലിനെ ഫോണിൽ വിളിച്ച് സുനേത്ര പവാർ പിന്തുണ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ സപ്കൽ തന്നെ നേരിട്ടെത്തി കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മുൻ എംഎൽസി വിജയ് റാവു മോറെയുടെ മകൻ ആകാശ് മോറെ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും. 2014-ൽ ഈ മണ്ഡലത്തിൽ അദ്ദേഹം മത്സരിച്ചിരുന്നു. മണ്ഡലത്തിൽ നിർണ്ണായക സ്വാധീനമുള്ള ധൻകർ സമുദായത്തിൽ നിന്നുള്ളയാളാണ് ആകാശ് മോറെ. വൈഭവ് ഗുരുഘാലെ, രോഹിത് ബങ്കർ, ഡോ. അർച്ചന പാട്ടീൽ എന്നിവരുടെ പേരുകളും കോൺഗ്രസ് പരിഗണനയിലുണ്ട്.
പിന്തുണ തേടി സുനേത്ര പവാർ കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെയും കണ്ടിരുന്നെങ്കിലും ശിവസേന (യുബിടി) നിലപാട് വ്യക്തമാക്കിയിട്ടില്ല. അജിത് പവാറിനോടുള്ള ആദരസൂചകമായി തങ്ങൾ സ്ഥാനാർത്ഥിയെ നിർത്തുന്നില്ലെന്ന് ശരദ് പവാർ വിഭാഗം (എൻസിപി-എസ്പി) നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ രാജ്യസഭാ അംഗമായ സുനേത്ര പവാർ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
ജനുവരിയിൽ വിമാനാപകടത്തിലാണ് അജിത് പവാർ അന്തരിച്ചത്. ബാരാമതിയെ എട്ടുതവണ പ്രതിനിധീകരിച്ച അദ്ദേഹം 2024-ൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അജിത് പവാറിന്റെ മരണത്തോടെ ഒഴിവുവന്ന ഈ സീറ്റിൽ ഏപ്രിൽ 23-നാണ് ഉപതിരഞ്ഞെടുപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ യുദ്ധം നൽകുന്ന സാമ്പത്തിക ആഘാതം ഇനിയാണ് വരാനിരിക്കുന്നത്; ആഗോള വിപണികൾ കടുത്ത
വായ്പയെടുത്തവർക്ക് ആശ്വാസം; റിപ്പോ നിരക്കിൽ മാറ്റമില്ലാതെ ആർബിഐ; നിങ്ങളുടെ ഇഎംഐയിൽ എന്ത് മാറ്റമുണ്ടാകും?
കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായി അന്തരിച്ചു
ബാങ്ക് അക്കൗണ്ടുകൾ ഇനി മുന്നറിയിപ്പില്ലാതെ ഫ്രോഡ് എന്ന് മുദ്രകുത്താം; സുപ്രീം കോടതിയുടെ നിർണ്ണായക