ബെംഗളൂരു: തെക്കേ ഇന്ത്യയുടെ 'ഗാനകോകിലം' എന്നറിയപ്പെടുന്ന പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങളാണ് ഇവര്‍ ആലപിച്ചിട്ടുള്ളത്. നാല് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും, നിരവധി തവണ സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. അവിസ്മരണീയമായ ശബ്ദമാധുര്യം കൊണ്ടും ഭാവസാന്ദ്രമായ ആലാപനശൈലി കൊണ്ടും തലമുറകളെ സംഗീതസാന്ദ്രമാക്കിയ പ്രതിഭയാണ് വിടവാങ്ങിയത്.
മൃതദേഹം ബന്ധുക്കള്‍ക്കും ആരാധകര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി ബെംഗളൂരുവില്‍ എത്തിക്കും. സംസ്‌കാരം പിന്നീട് നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
