അമേരിക്കയില്‍ കെയര്‍ഹോം മേഖല സ്തംഭനത്തിലേക്ക്: തടസമായി കുടിയേറ്റ വിരുദ്ധ നയം; അനാഥരായി പതിനായിരങ്ങള്‍

JULY 31, 2026, 11:20 AM

ന്യൂയോര്‍ക്ക്: ട്രംപ് ഭരണകൂടത്തിന്റെ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ക്ക് യു.എസ് സുപ്രീം കോടതി പച്ചക്കൊടി കാട്ടിയതോടെ, താത്കാലിക സംരക്ഷണ പദവി നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ഹെയ്തീഷ്യന്‍ തൊഴിലാളികളുടെയും അവരെ ആശ്രയിച്ചു കഴിയുന്ന വയോധികരുടെയും ജീവിതം പ്രതിസന്ധിയിലാകുന്നു. അമേരിക്കന്‍ സര്‍ക്കാര്‍ ഹെയ്തിയില്‍ നിന്നുള്ള ആളുകള്‍ക്ക് നല്‍കിയിരുന്ന താത്കാലിക സംരക്ഷണ പദവി പിന്‍വലിക്കുന്നതോടെ ഒരേസമയം രണ്ട് വിഭാഗങ്ങളാണ് ദുരിതത്തിലാകുന്നത്. അമേരിക്കയില്‍ കുടിയേറി പരിചരണ മേഖലയില്‍ ജോലി ചെയ്യുന്ന കുടിയേറ്റ സമൂഹവും, ഇവരുടെ സഹായമില്ലാതെ ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത വയോധികരും ഭിന്നശേഷിക്കാരും.

ജീവനക്കാരുടെ ക്ഷാമം നേരത്തെ തന്നെ നേരിടുന്ന അമേരിക്കയിലെ കെയര്‍ ഹോമുകളും ഹോം ഹെല്‍ത്ത് ഏജന്‍സികളും ഈ നിയമപരിഷ്‌കാരം മൂലം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഹെയ്തിയില്‍ നിന്നുള്ള 3,50,000 ആളുകളെയും സിറിയയില്‍ നിന്നുള്ള 6,000 പേരെയും നേരിട്ട് ബാധിക്കുന്നതാണ് സുപ്രീം കോടതിയുടെ വിധി. വരും ദിവസങ്ങളില്‍ ഇത് 17 രാജ്യങ്ങളില്‍ നിന്നുള്ള 13 ലക്ഷത്തോളം ആളുകളിലേക്ക് വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഉത്തരവിനെത്തുടര്‍ന്ന് കടുത്ത ആശയക്കുഴപ്പമാണ് തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്നത്.

നിയമലംഘനം ഭയന്ന് ചില സ്ഥാപനങ്ങള്‍ ടി.പി.എസ് പദവിയുള്ള ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു തുടങ്ങി. പത്ത് വര്‍ഷമായി ഒപ്പമുണ്ടായിരുന്ന പരിചാരകയെ നഷ്ടപ്പെട്ട ഫ്‌ലോറിഡയിലെ 87 കാരിയായ അന്ന ഫിഷ്‌ബെയ്ന്‍, തനിക്ക് ഒരു സഹായിയെ മാത്രമല്ല പ്രിയപ്പെട്ടൊരു സുഹൃത്തിനെ കൂടിയാണ് നഷ്ടമായതെന്ന് കണ്ണീരോടെ സാക്ഷ്യപ്പെടുത്തുന്നു.

അമേരിക്കയിലെ അഞ്ചിലൊന്ന് തൊഴിലാളികള്‍ വിദേശ രാജ്യങ്ങളില്‍ ജനിച്ചവരാണെങ്കിലും, വയോജന പരിപാലന മേഖലയിലാണ് ഇവരുടെ സാന്നിധ്യം കൂടുതല്‍. ഹോം ഹെല്‍ത്ത് എയ്ഡ് മേഖലയിലെ മൂന്നിലൊന്ന് തൊഴിലാളികളും കുടിയേറ്റക്കാരാണ്. പരിചരണം നല്‍കുന്ന പ്രിയപ്പെട്ടവര്‍ പെട്ടെന്ന് ഇല്ലാതാകുന്നത് വയോധികരുടെ മാനസികാരോഗ്യത്തെയും സുരക്ഷിതത്വത്തെയും ബാധിക്കുമെന്ന് കെയര്‍ ഹോം അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ടി.പി.എസ് ആനുകൂല്യം നഷ്ടപ്പെടുന്ന ഹെയ്തീഷ്യന്‍ തൊഴിലാളികള്‍ക്ക് മുന്നില്‍ രണ്ട് വഴികള്‍ മാത്രമാണ് ശേഷിക്കുന്നത്. ഒന്നുകില്‍ പിടിക്കപ്പെടുമെന്ന ഭയത്തോടെ അമേരിക്കയില്‍ അനധികൃതമായി തുടര്‍ന്ന് ജോലി ചെയ്യുക, അല്ലെങ്കില്‍ വന്‍ അക്രമങ്ങളും ദാരിദ്ര്യവും നിറഞ്ഞ സ്വന്തം രാജ്യത്തേക്ക് മടങ്ങുക. രാജ്യത്തിന് കൃത്യമായി നികുതിയടച്ച് മാന്യമായി ജീവിക്കുന്ന തങ്ങള്‍ക്ക് അധ്വാനിച്ച് ജീവിക്കാനുള്ള അവകാശം മാത്രമാണ് വേണ്ടതെന്ന് ഈ കുടിയേറ്റ തൊഴിലാളികള്‍ സങ്കടത്തോടെ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam