ന്യൂഡെല്‍ഹി: കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരീകരിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ക്ഷണം സ്വീകരിച്ചെന്ന് പ്രധാനമന്ത്രി സാമൂഹ്യ മാധ്യമമായ എക്‌സിലെ പോസ്റ്റില്‍ അറിയിച്ചു. കാനഡയിലെ കനനാസ്‌കില്‍ ജൂണ്‍ 15 മുതല്‍ 17 വരെയാണ് ജി7 ഉച്ചകോടി നടക്കുക.
'കാനഡ പ്രധാനമന്ത്രി മാര്‍ക്ക് ജെ കാര്‍ണിയില്‍ നിന്ന് ഒരു കോള്‍ ലഭിച്ചതില്‍ സന്തോഷം. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ഈ മാസം അവസാനം കനനാസ്‌കിസില്‍ നടക്കുന്ന ജി7 ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് നന്ദി പറയുകയും ചെയ്തു.' പ്രധാനമന്ത്രി മോദി എഴുതി.
കാനഡയിലെ ഫെഡറല്‍ തിരഞ്ഞെടുപ്പുകളിലെ നിര്‍ണായക വിജയത്തിന് ശേഷം മോദിയും കാര്‍ണിയും തമ്മിലുള്ള ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണിത്.
ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മോശമായി തുടരവെ, പ്രധാനമന്ത്രി മോദി ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. ജി7 ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദി കാനഡ സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് 'ഒരു വിവരവുമില്ല' എന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞമാസം രണ്ട് തവണ പ്രസ്താവിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക സമ്പദ്‌വ്യവസ്ഥകളായ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യുകെ, ജപ്പാന്‍, യുഎസ്, കാനഡ എന്നീ രാജ്യങ്ങളുടെ അനൗപചാരിക ഗ്രൂപ്പാണ് ജി7. യൂറോപ്യന്‍ യൂണിയന്‍, ഐഎംഎഫ്, ലോകബാങ്ക്, ഐക്യരാഷ്ട്രസഭ എന്നിവയും സമ്മേളനത്തില്‍ പങ്കെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്