ന്യൂഡെല്‍ഹി: ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന 'സീറോ ടോളറന്‍സ്' നയത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നെന്നും തീവ്രവാദികളെയും അവരുടെ ഇരകളെയും തുല്യരായി കാണുന്ന നിലപാട് അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ഡെല്‍ഹിയില്‍ യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് ജയശങ്കര്‍ നയം വ്യക്തമാക്കിയത്.
സമീപകാലത്തെ സൈനിക സംഘര്‍ഷത്തെത്തുടര്‍ന്ന് ചില രാജ്യങ്ങള്‍ ഇന്ത്യയെയും പാകിസ്ഥാനെയും ഒരുപോലെ പരിഗണിക്കുന്ന സാഹചര്യത്തിലാണ് പ്രസ്താവന. പഹല്‍ഗാം ഭീകരാക്രമണത്തെ യുകെ അപലപിച്ചതിനും ഇന്ത്യയുടെ ഭീകരവിരുദ്ധ ശ്രമങ്ങള്‍ക്ക് തുടര്‍ച്ചയായ പിന്തുണ നല്‍കിയതിനും ജയ്ശങ്കര്‍ നന്ദി പറഞ്ഞു.
'ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചതിനും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയോടുള്ള നിങ്ങളുടെ ഐക്യദാര്‍ഢ്യത്തിനും പിന്തുണയ്ക്കും യുകെ സര്‍ക്കാരിനോട് ഞാന്‍ നന്ദി പറയുന്നു. ഭീകരതയ്‌ക്കെതിരെ ഞങ്ങള്‍ ഒരു വിട്ടുവീഴ്ചയില്ലാത്ത നയമാണ് പിന്തുടരുന്നത്, ഞങ്ങളുടെ പങ്കാളികള്‍ അത് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു, തിന്മ ചെയ്യുന്നവരെ അതിന്റെ ഇരകള്‍ക്ക് തുല്യമായി കാണുന്നത് ഞങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്