ഓപ്പറേഷന്‍ സിന്ദൂര്‍ എക്കാലവും പാകിസ്ഥാനെ വേട്ടയാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

JUNE 6, 2025, 6:20 AM

ശ്രീനഗര്‍: ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനെ എക്കാലവും വേട്ടയാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ കത്രയില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 

'പാകിസ്ഥാന്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് കേള്‍ക്കുമ്പോഴെല്ലാം, ആ നാണംകെട്ട പരാജയം ഓര്‍ക്കും. പാകിസ്ഥാന്‍ സൈന്യവും ഭീകരരും അവരുടെ പ്രദേശത്തിനുള്ളില്‍ കടന്ന് ഇന്ത്യ തങ്ങളെ ഇത്ര ആഴത്തില്‍ ആക്രമിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അവരുടെ ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വെറും അവശിഷ്ടങ്ങളായി മാറി,' മോദി പറഞ്ഞു.

ജമ്മു കശ്മീരിന്റെ വികസനം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന ഏതൊരാളും ആദ്യം നരേന്ദ്ര മോദിയെ നേരിടേണ്ടിവരും എന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കുതിരക്കാരനായ ആദിലിനെ പരാമര്‍ശിച്ച പ്രധാനമന്ത്രി സ്വന്തം കുടുംബത്തെ സഹായിക്കാനായി ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി. മനുഷ്യത്വത്തിനും കശ്മീരി മനസാക്ഷിക്കും എതിരെയാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. കശ്മീരിലെ ജനങ്ങള്‍ക്ക് ടൂറിസത്തില്‍ നിന്നു ലഭിക്കുന്ന വരുമാനം ഇല്ലാതാക്കുക, ഇന്ത്യയില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളാണ് പാകിസ്ഥാന് ഉണ്ടായിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

vachakam
vachakam
vachakam

കശ്മീര്‍ താഴ്‌വരയിലേക്കുള്ള ആദ്യ ട്രെയിന്‍ സര്‍വീസ് പ്രധാനന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. ചെനാബ് നദിക്ക് കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം ഉള്‍പ്പെടെ നിരവധി വികസന പദ്ധതികളും അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിനുശേഷം ആദ്യമായി ജമ്മു കശ്മീര്‍  സന്ദര്‍ശിക്കുകയായിരുന്നു പ്രധാനമന്ത്രി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam