ന്യൂഡല്‍ഹി: ഇറാനില്‍ നിന്ന് 290 ഇന്ത്യക്കാരെക്കൂടി ഡല്‍ഹിയില്‍ എത്തിച്ചു. 290 പേരില്‍ വിദ്യാര്‍ഥികളും തീര്‍ഥാടകരുമുണ്ട്. വിദ്യാര്‍ഥികളില്‍ ഏറെയും കശ്മീരില്‍നിന്നുള്ളവരാണ്. ഇറാനില്‍ നിന്നുള്ള അഞ്ചാമത്തെ പ്രത്യേക വിമാനമാണ് ശനിയാഴ്ച രാത്രി എത്തിയത്. #OperationSindhu
gains momentum. —
Randhir Jaiswal (@MEAIndia) June
21, 2025
ഓപ്പറേഷന്‍ സിന്ധു ദൗത്യത്തിലൂടെയാണ് ഇന്ത്യക്കാരെ തിരികെ എത്തിച്ചത്. അടച്ച വ്യോമപാത ഇന്ത്യക്കാര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം ഇറാന്‍ തുറന്നുകൊടുത്തിരുന്നു. ഇറാനിലെ 'മാഹന്‍ എയര്‍' കമ്പനിയുടെ ചാര്‍ട്ടേഡ് വിമാനത്തിലാണ് മഷ്ഹദില്‍ നിന്ന് നേരിട്ട് ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചത്. വ്യാഴാഴ്ച അര്‍മീനിയ, ദോഹ എന്നിവിടങ്ങളില്‍ നിന്നായി 110 പേരെ ഇന്ത്യയിലെത്തിച്ചിരുന്നു.
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 1117 പേരെ എത്തിച്ചതായാണ് വിവരം. തുര്‍ക്ക്മെനിസ്ഥാന്റെ തലസ്ഥാനമായ അഷ്ഗബട്ടില്‍നിന്ന് ഇന്ന് 2 വിമാനങ്ങള്‍ കൂടി ഇന്ത്യക്കാരെ എത്തിക്കും. ഇറാന്‍ വ്യോമപാത തുറക്കുന്നതിന് മുന്‍പ് തുര്‍ക്ക്മെനിസ്ഥാനിലേക്ക് പോയവരാണിവര്‍. നേപ്പാള്‍, ശ്രീലങ്ക എന്നീ സര്‍ക്കാരുകളുടെ അഭ്യര്‍ഥനപ്രകാരം അവിടത്തെ പൗരരെയും ഇറാനില്‍ നിന്ന് ഇന്ത്യ കൊണ്ടുവരും.
290 Indian nationals have returned
home safely from Iran on a special flight from Mashhad that landed in
New Delhi at 2330 hrs on 21 June 2025.
With this,
1,117 Indian nationals have been evacuated from Iran. pic.twitter.com/FScyeKslzw
അതേസമയം ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ജോര്‍ദാനും സഹായം വാഗ്ദാനം ചെയ്തിരുന്നു. വ്യാഴാഴ്ച ജോര്‍ദാനിയന്‍ എയര്‍ലൈന്‍സ് വഴി 50 പേരെ മുംബൈയിലെത്തിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്