കൊല്‍ക്കത്ത: ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചുള്ള വിവാദപരമായ സോഷ്യല്‍ മീഡിയ പരാമര്‍ശങ്ങളുടെ പേരില്‍ അറസ്റ്റിലായ നിയമവിദ്യാര്‍ത്ഥിനി ശര്‍മിഷ്ഠ പനോലിക്ക് കൊല്‍ക്കത്ത ഹൈക്കോടതി വ്യാഴാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചു. സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സറായ ശര്‍മിഷ്ഠയോട് 10,000 രൂപയുടെ ജാമ്യത്തുതയായി കെട്ടിവെക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് കൊല്‍ക്കത്ത പോലീസ് 22 കാരിയായ വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്തിരുന്നത്. സോഷ്യല്‍ മീഡിയയിലെ ഒരു വീഡിയോയിലൂടെ ഇസ്ലാം മതത്തിനെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റമാണ് ശര്‍മിഷ്ഠക്കെതിരെ ചുമത്തിയിരിക്കുന്നത്.
എതിര്‍പ്പുകള്‍ നേരിട്ടതിനെത്തുടര്‍ന്ന്, പനോലി പോസ്റ്റ് ഡിലീറ്റ് ചെയ്ത് ക്ഷമാപണം നടത്തിയെങ്കിലും വജാഹത് ഖാനെന്ന വ്യക്തി നല്‍കിയ പരാതിയില്‍ കൊല്‍ക്കത്ത പൊലീസ് കേസെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതിന് ആസാമടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ വജാഹത് ഖാനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ഖാന്‍ ഒളിവില്‍ പോയി.
അഭിപ്രായ സ്വാതന്ത്ര്യം എന്നാല്‍ മറ്റൊരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ വികാരങ്ങളെ വ്രണപ്പെടുത്താമെന്നല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി പനോലിക്ക് കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം നിഷേധിച്ചിരുന്നു.
ശര്‍മിഷ്ഠയുടെ അറസ്റ്റ് പശ്ചിമ ബംഗാളില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു. ശര്‍മിഷ്ഠ പനോലിയുടെ അറസ്റ്റ് സെലക്ടീവായി നിയമം നടപ്പാക്കുന്നതിന് തെളിവാണെന്നും കൊല്‍ക്കത്ത പോലീസ് വിദ്യാര്‍ത്ഥിനിക്കെതിരെ നടപടിയെടുക്കാന്‍ അസ്വാഭാവിക തിടുക്കം കാട്ടിയെന്നും ബിജെപി ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്