ലഖ്‌നൗ: ഉത്തരക്കടലാസില്‍ 'ജയ് ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികളെ പരീക്ഷയില്‍ പാസ്സാക്കിയതായി വിമര്‍ശനം. സംഭവത്തിൽ പ്രൊഫസർമാരെ സസ്പെൻഡ് ചെയ്തു.
ഉത്തരക്കടലാസിൽ 'ജയ് ശ്രീറാം' എന്നും ക്രിക്കറ്റ് താരങ്ങളുടെ പേരും എഴുതി വിദ്യാർത്ഥികൾ പരീക്ഷ വിജയിച്ചുവെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് യുപിയിലെ ഒരു സർവകലാശാലയിലെ രണ്ട് പ്രൊഫസർമാർക്കെതിരെ നടപടി.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ക്രമക്കേട് പുറത്തുവന്നത്. സംഭവത്തിൽ ഉത്തർപ്രദേശിലെ ജൗൻപൂരിലെ സർക്കാർ സർവകലാശാലയിലെ രണ്ട് പ്രൊഫസർമാരെ സസ്പെൻഡ് ചെയ്തു.
ഒന്നാം വര്‍ഷ ഫാര്‍മസി കോഴ്സ് വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം നടത്തണമെന്നാവശ്യപ്പെട്ട് വീര്‍ ബഹാദൂര്‍ സിംഗ് പൂര്‍വാഞ്ചല്‍ യൂണിവേഴ്സിറ്റിയിലെ പൂര്‍വ വിദ്യാര്‍ഥിയായ ദിവ്യാന്‍ഷു സിംഗ് വിവരാവകാശ അപേക്ഷ നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഉത്തരക്കടലാസില്‍ ജയ് ശ്രീറാം മുദ്രാവാക്യങ്ങളും രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളുടെ പേരുകളും എഴുതിയ വിദ്യാര്‍ത്ഥികള്‍ വിജയിച്ചതായി കണ്ടെത്തി. 50 ശതമാനത്തിലധികം മാര്‍ക്കും ഇവര്‍ക്ക് നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്