ന്യൂഡെല്‍ഹി: നോയിഡയിലെ സെക്ടര്‍ 95 ഏരിയയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരെ ആക്രമിച്ച് എഎപി എംഎല്‍എ അമാനത്തുള്ള ഖാന്റെ മകന്‍. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ ഇയാള്‍ക്കെതിരെ നോയിഡ പോലീസ് കേസെടുത്തു. പെട്രോള്‍ പമ്പിലെ ജീവനക്കാരുമായി ഒരാള്‍ വഴക്കിടുന്നതും പിന്നീട് ആക്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
അമാനത്തുള്ള ഖാന്റെ മകന്‍ ക്യൂ മറികടന്ന് പെട്രോള്‍ പമ്പില്‍ മുന്നിലെത്താന്‍ ശ്രമിക്കുകയായിരുന്നെന്ന് നോയിഡ ഡിസിപി മനീഷ് കുമാര്‍ മിശ്ര പറഞ്ഞു. തടഞ്ഞപ്പോള്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
എഎപി എംഎല്‍എ അമാനത്തുള്ള ഖാന്‍ പിന്നീട് പെട്രോള്‍ പമ്പിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
'അമാനത്തുള്ള ഖാന്റെ മകന്‍ ക്യൂ ലംഘിച്ച് പെട്രോള്‍ പമ്പിലെത്തി ബലമായി പെട്രോള്‍ എടുക്കാന്‍ ആഗ്രഹിച്ചു. പെട്രോള്‍ പമ്പിലെ ജീവനക്കാരെ ശാരീരികമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് എംഎല്‍എ അമാനത്തുള്ള ഖാന്‍ തന്നെ അവിടെയെത്തി പെട്രോള്‍ പമ്പ് ജീവനക്കാരെയും ഭീഷണിപ്പെടുത്തി. അക്രമിക്കെതിരെ കേസെടുത്തു,' പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡെല്‍ഹി വഖഫ് ബോര്‍ഡില്‍ ചെയര്‍മാനായിരിക്കെ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ മാസം അമാനത്തുള്ള ഖാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായിരുന്നു. ഡെല്‍ഹിയിലെ ഓഖ്ലയില്‍ നിന്നുള്ള 50 കാരനായ ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 13 മണിക്കൂറിലേറെ ചോദ്യം ചെയ്തു. ഗുണ്ടായിസം കാണിച്ചതിന് അമാനത്തുള്ള ഖാനെതിരെയും മുന്‍പ് പരാതി ഉയര്‍ന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്