ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.
കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം ഉടന്‍ വിതരണം ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ രേവന്ത് പ്രഖ്യാപിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തി. ഇതു ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനമാണെന്നു പറഞ്ഞ കമ്മിഷൻ, വോട്ടെടുപ്പ് കഴിയും വരെ പദ്ധതി നിര്‍ത്തിവെയ്ക്കാൻ നിർദേശിച്ചു.
'ഋതു ഭരോസ' പദ്ധതി പ്രകാരമുള്ള ധനസഹായം ഉടൻ വിതരണം ചെയ്യുമെന്ന് തെലങ്കാനയിലെ തിരഞ്ഞെടുപ്പ് റാലിയിൽ രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശിലെ ജഗൻമോഹൻ റെഡ്ഡി സർക്കാർ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് ഋതു ഭരോസ.
കര്‍ഷകരെ സാമ്പത്തികമായി സഹായിക്കുന്നതിനായാണ് പദ്ധതി. കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ചാണ് ആന്ധ്രയില്‍ ഇതു നടപ്പാക്കിയിരിക്കുന്നത്.
കര്‍ഷകര്‍ക്ക് മൂന്നു ഗഡുക്കളായി 13,500 രൂപ പ്രതിവര്‍ഷം സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി. ഇതില്‍ 7500 രൂപ സംസ്ഥാന വഹിതവും 6000 രൂപ കേന്ദ്ര വിഹിതവുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്