ന്യൂഡെല്‍ഹി: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്രായേലില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പ്രഖ്യാപിച്ചു. നിലവില്‍ ഇസ്രായേലിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി സഹായം നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം ഉറപ്പ് നല്‍കി.
'ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി ചെയ്യും. ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍, എല്ലാ ഇന്ത്യന്‍ പൗരന്മാരും ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസിയില്‍ (https://www.indembassysirael.gov.in/indian_national_reg) രജിസ്റ്റര്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു. എന്തെങ്കിലും സംശയങ്ങള്‍ക്ക്, ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിതമായ 24/7 കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം: ടെലിഫോണ്‍ നമ്പറുകള്‍: +972 547520711; +972 543278392; ഇമെയില്‍: [email protected].' വിദേശ മന്ത്രാലയം അറിയിച്ചു.
'ഓപ്പറേഷന്‍ സിന്ധു' എന്ന് പേരിട്ട ഒഴിപ്പിക്കല്‍ ദൗത്യത്തില്‍ 110 ഇന്ത്യക്കാരെ വ്യാഴാഴ്ച വടക്കന്‍ ഇറാനില്‍ നിന്ന് ന്യൂഡെല്‍ഹിയിലെത്തിച്ചിരുന്നു. ഇതേ പേര് തന്നെയാണ് ഇസ്രയേല്‍ ദൗത്യത്തിനും നല്‍കിയിരിക്കുന്നത്.
അതേസമയം ഇസ്രായേലിലെ ഇന്ത്യന്‍ എംബസി നേരത്തെ നല്‍കിയ സുരക്ഷാ മുന്നറിയിപ്പുകള്‍ ആവര്‍ത്തിച്ചു. രാജ്യത്തെ എല്ലാ ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കണമെന്നും ഇസ്രായേല്‍ അധികൃതര്‍ പുറപ്പെടുവിച്ച സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എംബസി അഭ്യര്‍ത്ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്