റാഞ്ചി: ഒഡീഷ-ജാര്‍ഖണ്ഡ് അതിര്‍ത്തിയില്‍ നക്‌സല്‍ വിരുദ്ധ നടപടിക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിലെ (സിആര്‍പിഎഫ്) ഒരു ജവാന്‍ രക്തസാക്ഷിയായി.
അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സത്യബന്‍ കുമാര്‍ സിംഗാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ കുശിനഗര്‍ സ്വദേശിയും സിആര്‍പിഎഫിന്റെ 134ാം ബറ്റാലിയനില്‍ അംഗവുമാണ് അദ്ദേഹം.
മെയ് 27 ന് ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയിലെ ഒരു കരിങ്കല്‍ ക്വാറിയില്‍ നിന്ന് മാവോയിസ്റ്റുകള്‍ മോഷ്ടിച്ച സ്‌ഫോടകവസ്തുക്കള്‍ക്കായി സാരന്ദ വനത്തില്‍ തിരച്ചില്‍ നടത്തിയ ഒഡീഷ പോലീസ്, ജാര്‍ഖണ്ഡ് പോലീസ്, സിആര്‍പിഎഫ് എന്നിവയുടെ സംയുക്ത സംഘത്തില്‍ സിംഗും ഉണ്ടായിരുന്നു. ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയിലെ കെ ബാലാങ് ഗ്രാമത്തിന് സമീപം ശനിയാഴ്ച രാവിലെ 6 മണിയോടെ സ്‌ഫോടകവസ്തു (ഐഇഡി) പൊട്ടിത്തെറിച്ച് അദ്ദേഹത്തിന്റെ ഇടതുകാലിന് പരിക്കേറ്റു. റൂര്‍ക്കലയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം അവിടെവെച്ചാണ് മരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്