മുംബെ: ഇക്കഴിഞ്ഞ ദിവസമാണ് നടിയും മോഡലും ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയുമായിരുന്ന ഷെഫാലി ജരിവാല(42) അന്തരിച്ചത്. ഷെഫാലിയുടെ മരണ കാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. അതിനിടെ മറ്റൊരു റിപ്പോർട്ട് പുറത്ത് വരുകയാണ്.
ഷെഫാലിയുടെ മരണത്തിന്റെ പ്രധാന കാരണം യുവത്വം നിലനിർത്തുന്നതിനുള്ള ചികിത്സയുടെ ഭാഗമായുള്ള മരുന്നിന്റെ ഉപയോഗമെന്നാണ് ഇപ്പോഴത്തെ സംശയം.
ഫൊറൻസിക് സംഘം വീട്ടിൽ നടത്തിയ പരിശോധനയിൽ യുവത്വം നിലനിർത്തുന്നതിനുള്ള മരുന്ന്, വിറ്റാമിന്‍ ഗുളികകൾ തുടങ്ങിയവ കണ്ടെടുത്തു. കുടുംബാംഗങ്ങൾ, വീട്ടുജോലിക്കാർ, ഡോക്ടർ തുടങ്ങി എട്ട് പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
യുവത്വം നിലനിർത്താൻ ഉപയോഗിക്കുന്ന മരുന്ന് താരം സ്ഥിരമായി കുത്തിവെച്ചിരുന്നു. വർഷങ്ങളായി ഡോക്ടർമാരുടെ നിർദേശപ്രകാരം ഉപയോഗിക്കുന്ന ഈ മെഡിസിനാണ് അന്നും ഉപയോഗിച്ചത്. വീട്ടിൽ പൂജയായത് കാരണം ഉപവാസത്തിലായിരുന്ന താരം ഉച്ചയായപ്പോഴായിരുന്നു മരുന്ന് കുത്തിവെച്ചത്.
കഴിഞ്ഞ ദിവസം രാത്രി പത്തിനും പതിനൊന്നിനും ഇടയിലാണ് ഷെഫാലിയുടെ ആരോഗ്യം മോശമായത്. ശരീരം വിറയ്ക്കാൻ തുടങ്ങിയ അവരെ ആ സമയം വീട്ടിലുണ്ടായിരുന്ന ഭർത്താവ് പരാഗ് ത്യാഗി, അമ്മ തുടങ്ങിയവർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വെറും വയറ്റിൽ മരുന്ന് ഉപയോഗിച്ചതാകാം അവരുടെ അവസ്ഥ വഷളാക്കിയതെന്നാണ് അനുമാനങ്ങൾ. എന്നാലും ശാസ്ത്രീയ പരിശോധനകൾ കഴിയാതെ ഒരു നിഗമനത്തിലും എത്തില്ലെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്