ഡെങ്കിപ്പനിക്കെതിരെയുള്ള വാക്‌സിൻ നിർമാണം നിർണായക ഘട്ടത്തിൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) മരുന്ന് കമ്പനിയായ പനേസിയ ബയോടെക്കുമായി സഹകരിച്ച് ഇന്ത്യയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിൻ്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ഇന്നലെ ആരംഭിച്ചു. ഹരിയാനയിലെ റോത്തക്കിലുള്ള ഒരാൾക്കാണ് 'ഡെങ്കി ആൾ' എന്ന് പേരിട്ടിരിക്കുന്ന വാക്‌സിൻ്റെ ആദ്യ ഡോസ് നൽകിയത്.
നിലവിലെ സ്റ്റാന്‍ഡേര്‍ഡ് ചികിത്സകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡെങ്കിആള്‍ എങ്ങനെ മികച്ചതായി പ്രവര്‍ത്തിക്കുന്നുവെന്ന് പരീക്ഷിക്കുകയാണ് ലക്ഷ്യം. ആരോഗ്യമുള്ള 10,335 മുതിര്‍ന്നവര്‍ ഉള്‍പ്പെടുന്ന ട്രയല്‍ 18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 19 സ്ഥലങ്ങളില്‍ നടത്തും. ഐസിഎംആര്‍ ആണ് ട്രയലിന് പണം നല്‍കുന്നത്.
നിലവിൽ, ഇന്ത്യയിൽ ഡെങ്കിപ്പനിക്ക് അംഗീകൃത ആൻ്റിവൈറൽ ചികിത്സയോ ലൈസൻസുള്ള വാക്സിനോ ഇല്ല. നിരവധി കമ്പനികൾ ഡെങ്കിപ്പനി വാക്സിനുകൾ തയ്യാറാക്കി വരികയാണ്.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) വികസിപ്പിച്ച ഡെങ്കിപ്പനി വാക്സിനിനായുള്ള രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അടുത്തിടെ അംഗീകാരം നൽകി. ആഗോളതലത്തിൽ, രണ്ട് ഡെങ്കി വാക്സിനുകൾ, Qdenga, Dengvaxia, മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്