ആഗോളതലത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആൻറി ബാക്ടീരിയൽ നാല് ശതമാനം ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന.
'ആൻ്റി ബാക്ടീരിയൽ ഏജൻ്റ്‌സ് ഇൻ ഗ്ലോബൽ ക്ലിനിക്കൽ ആൻഡ് പ്രീക്ലിനിക്കൽ ഡെവലപ്‌മെൻ്റ്' എന്ന വിഷയത്തിൽ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ആൻറിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള ക്ലിനിക്കൽ നിരയിലെ ആൻറി ബാക്ടീരിയൽ ഏജന്റുകളുടെ എണ്ണം ആഗോളതലത്തിൽ 2021-ൽ 80 ആയിരുന്നത് 2023 ൽ 97 ആയി വർധിച്ചിട്ടുണ്ട്.
വ്യാപകമായ ഉപയോഗം മൂലം ഫലപ്രദമല്ലാതായി മാറുന്നവക്കും ഗുരുതരമായ അണുബാധകൾക്കും പുതിയതും നൂതനവുമായ ഏജന്റുകളുടെ ആവശ്യം ഉണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ഗവേഷണ സൗകര്യങ്ങളുടെ സ്ഥാനം അനുസരിച്ച് ക്ലിനിക്കൽ വികസനത്തിലെ മൊത്തം ആൻറി ബാക്ടീരിയൽ ഏജൻ്റുമാരുടെ 4% ഇന്ത്യയിലുണ്ട്. ഇടത്തരം വരുമാനത്തിനു മുകളിലുള്ള രാജ്യങ്ങളായ ചൈന , റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ യഥാക്രമം 7%, 3%, 2% ഏജൻ്റുമാർ ഉൾപ്പെടുന്നു. ബാക്കി 84% ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലാണ്.
ആൻ്റിമൈക്രോബയൽ പ്രതിരോധത്തിൻ്റെ (എഎംആർ) വർദ്ധിച്ചുവരുന്ന ഭീഷണിയെ മികച്ച രീതിയിൽ ചെറുക്കുന്നതിന് ആൻറി ബാക്ടീരിയൽ ഗവേഷണത്തിനും വികസനത്തിനും മാർഗ്ഗനിർദ്ദേശം നൽകുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്