കൊൽക്കത്ത: ജൂനിയർ ഡോക്ടറെ കൊലപ്പെടുത്തിയെന്ന ആരോപണം നുണപരിശോധനയിൽ മുഖ്യപ്രതി സഞ്ജയ് റോയ് നിഷേധിച്ചു.
സെമിനാർ ഹാളിൽ എത്തിയപ്പോൾ ഡോക്ടർ മരിച്ചിരുന്നുവെന്നും മൃതദേഹം കണ്ട് താൻ ഓടിപ്പോയെന്നുമാണ് നുണപരിശോധനയിൽ സഞ്ജയ് റോയ് പറഞ്ഞത്. താൻ നിരപരാധിയാണെന്നും പോലീസ് തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്നുമാണ് മൊഴി.
നേരത്തെ കുറ്റം ഏറ്റു പറഞ്ഞ ശേഷമാണ് സഞ്ജയ് റോയ് നുണ പരിശോധനയിൽ മൊഴി മാറ്റിയത്.ആഗസ്റ്റ് 25 ന് കൊൽക്കത്ത പ്രസിഡൻസി സെൻട്രൽ ജയിലിൽ വച്ചു നടത്തിയ നുണ പരിശോധനയിലാണ് സഞ്ജയ് റോയ് കുറ്റം നിഷേധിച്ചത്.
10 ചോദ്യങ്ങൾ ആണ് നുണ പരിശോധനയിൽ സിബിഐ സഞ്ജയ് റോയിയോട് ചോദിച്ചത്. എന്നാൽ നുണ പരിശോധനയിലെ മൊഴി കോടതി തെളിവായി സ്വീകരിക്കാറില്ല.
ഓഗസ്റ്റ് ഒൻപതിനാണ് അത്യാഹിത വിഭാഗത്തിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പിജി വിദ്യാർഥിനിയായ ഡോക്‌ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസിൽ പ്രതി സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്