ഒന്നാം ദിനം കളി നിർത്തുമ്പോൾ 418/9 എന്ന നിലയിൽ അവസാനിച്ചു. അരങ്ങേറ്റക്കാരനായ ലുവാൻഡ്രേ പ്രിട്ടോറിയസിന്റെ തകർപ്പൻ സെഞ്ച്വറിയും കോർബിൻ ബോഷിന്റെ അപരാജിത സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
തുടക്കത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ 55 റൺസെന്ന നിലയിൽ ദക്ഷിണാഫ്രിക്ക തകർന്നിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ പ്രിട്ടോറിയസ് തകർപ്പൻ പ്രത്യാക്രമണത്തിലൂടെ ദക്ഷിണാഫ്രിക്കയെ കരകയറ്റി. 160 പന്തിൽ 153 റൺസ് നേടിയാണ് പ്രിട്ടോറിയസ് പുറത്തായത്.
41 പന്തിൽ 51 റൺസ് നേടിയ ഡെവാൾഡ് ബ്രെവിസുമായി ചേർന്ന് പ്രിട്ടോറിയസ് 108 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് പുറത്താകാതെ 124 പന്തിൽ 100 റൺസ് നേടിയ ബോഷുമായി ചേർന്ന് പ്രിട്ടോറിയസ് മറ്റൊരു 108 റൺസ് കൂടി കൂട്ടിച്ചേർത്തു.
സിംബാബ്‌വെയ്ക്കായി തനക ചിവംഗ 83 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി മികച്ച ബോളിംഗ് പ്രകടനം കാഴ്ചവെച്ചു. മുസറബാനി 2 വിക്കറ്റുകൾ നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്