പല്ലെക്കലെയിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ സാം കറന്റെ ചരിത്രപരമായ ഹാട്രിക് മികവിൽ ശ്രീലങ്കയെ 11 റൺസിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡിഎൽഎസ് നിയമപ്രകാരമാണ് ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചത്. ക്രിസ് ജോർദാനുശേഷം രാജ്യാന്തര ടി20യിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് താരമെന്ന റെക്കോർഡ് ഇതോടെ സാം കറൻ സ്വന്തമാക്കി.
ശ്രീലങ്കൻ ഇന്നിംഗ്‌സിന്റെ അവസാന ഓവറുകളിൽ ദാസുൻ ഷനക, മഹീഷ് തീക്ഷണ, മതീഷ പതിരണ എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കിയാണ് കറൻ ആതിഥേയരുടെ നട്ടെല്ലൊടിച്ചത്. ഒരു ഘട്ടത്തിൽ 76-1 എന്ന ശക്തമായ നിലയിലായിരുന്ന ലങ്ക 16.2 ഓവറിൽ 133 റൺസിന് എല്ലാവരും പുറത്തായത്. പാതും നിസംഗ 23, കാമിൽ മിശ്ര 16, കുശാൽ മെനഡിസ് 37, ചരിത് അസലങ്ക 2, ദനഞ്ചയ് ഡിസിൽവ 11, ലിയങ്ക 1, ഷനക 20, ഹസരങ്ക 14 എന്നിവരാണ് സ്‌കോറർമാർ.
മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ സ്പിന്നർ ആദിൽ റഷീദാണ് പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. ബാറ്റിംഗിൽ 35 പന്തിൽ നിന്ന് 46 റൺസ് നേടിയ ഫിൽ സാൾട്ട്, ബട്‌ലർ 17, ജേക്കബ് ബേദൽ 9, ടോം ബന്റൺ 29, ഹാരി ബ്രൂക്ക് 16 ഇംഗ്ലണ്ടിനുവേണ്ടി റൺസ് നേടി. 17 ഓവറായി ചുരുക്കിയ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയിക്കാൻ രണ്ട് ഓവറിൽ ഒൻപത് റൺസ് മാത്രം മതിയാകുമ്പോഴാണ് മഴ വീണ്ടും എത്തിയത്. ഇതോടെ ഡിഎൽഎസ് നിയമപ്രകാരം ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചു. മോശം ഫീൽഡിംഗും രണ്ട് ക്യാച്ചുകൾ കൈവിട്ടതും ശ്രീലങ്കയ്ക്ക് വലിയ തിരിച്ചടിയായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
