ഹോളിവുഡിലെ മഹാനായ നടനും സംവിധായകനുമായ റോബർട്ട് റെഡ്ഫോർഡ് കഴിഞ്ഞ ദിവസം ആണ് അന്തരിച്ചത്. 89-ആം വയസ്സിൽ ആണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. Butch Cassidy and the Sundance Kid, The Sting, All the President’s Men എന്നീ ലോകപ്രശസ്ത സിനിമകൾ കൊണ്ട് സിനിമാ ചരിത്രത്തിൽ തന്റെ സ്ഥാനം ഉറപ്പിച്ച നടൻ ആണ് അദ്ദേഹം.
1972-ൽ പുറത്തിറങ്ങിയ “The Candidate” (ദി കാൻഡിഡേറ്റ്) അദ്ദേഹത്തിന്റെ കരിയറിലെ ഒരുപാട് പ്രത്യേകളുള്ള സിനിമയാണ്. രാഷ്ട്രീയ ജീവിതത്തിന്റെ പിന്നാമ്പുറം കാണിച്ചുകൊണ്ടുള്ള ഒരു സാറ്റയർ (പരിഹാസാത്മക) ചിത്രമായിരുന്നു അത്. ചിത്രത്തിൽ റെഡ്ഫോർഡ് അവതരിപ്പിച്ച ബിൽ മകേ എന്ന കഥാപാത്രം ആദ്യം ഒരു സാധാരണ സ്ഥാനാർത്ഥിയായിരുന്നു, പക്ഷേ തെരഞ്ഞെടുപ്പ് മത്സരത്തിലൂടെ അദ്ദേഹം എങ്ങനെ വളർന്ന് സ്ഥാപിത രാഷ്ട്രീയത്തെ അവതരിപ്പിക്കുന്നു എന്നതാണ് കഥ. ഈ ചിത്രം ഓസ്കാർ അവാർഡ് നേടിയ സിനിമയായി മാറി.
അതേസമയം റെഡ്ഫോർഡ് സാധാരണയായി സീക്വൽ ചിത്രങ്ങൾ ഇഷ്ടപ്പെടാത്ത നടനാണ്. പക്ഷേ, The Candidate സിനിമയ്ക്ക് ഒരു തുടർച്ച ഉണ്ടാകണം എന്ന് അദ്ദേഹം പലപ്പോഴും ചിന്തിച്ചിരുന്നു. 2001-ൽ പുറത്തിറങ്ങിയ The Last Castle എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ, സംവിധായകൻ റോഡ് ലൂറിയുമായി ചേർന്ന് അദ്ദേഹം “ദി കാൻഡിഡേറ്റ്”യുടെ രണ്ടാം ഭാഗം ചർച്ച ചെയ്തിരുന്നു.
റെഡ്ഫോർഡിന്റെ കഥാപാത്രമായ ബിൽ മകേ സിനിമയുടെ രണ്ടാം ഭാഗത്തിൽ മുൻ പ്രസിഡന്റ് ആയി വരണം എന്നും അദ്ദേഹം ഒരു പുതിയ രാഷ്ട്രീയ സ്ഥാനാർത്ഥിയെ ഉപദേശിക്കണം എന്നും പുതിയ സ്ഥാനാർത്ഥിയായി ഡെൻസൽ വാഷിങ്ടൺ അല്ലെങ്കിൽ ജോർജ് ക്ലൂണി പോലെയുള്ള പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തണം എന്നുമൊക്കെ ആയിരുന്നു അവർ തീരുമാനിച്ചത്.
എന്നാൽ ഇതിനെക്കുറിച്ച് പല ചര്‍ച്ചകളും നടന്നു. റെഡ്ഫോർഡും ലൂറിയും മണിക്കൂറുകൾ കൊണ്ട് കഥയുടെ സാധ്യതകൾ ചർച്ച ചെയ്തു, കത്തുകൾ വഴി ആശയവിനിമയം നടത്തി. പക്ഷേ തിരക്കഥ ഒരിക്കലും തുടങ്ങാനായില്ല.
തുടർന്ന് മറ്റൊരു ശ്രമം എന്ന നിലയിൽ റെഡ്ഫോർഡ് പ്രശസ്ത തിരക്കഥാകൃത്തായ ലാറി ഗെൽബാർട്ടിനെ സമീപിച്ചു. (അദ്ദേഹം MASH* സീരിസിലും Tootsie സിനിമയിലും പ്രവർത്തിച്ച ആളായിരുന്നു). “ഞാൻ സാധാരണയായി സീക്വൽ ചിത്രങ്ങൾ എതിർക്കുന്നവനാണ്. പക്ഷേ, അമേരിക്കൻ രാഷ്ട്രീയത്തെ വീണ്ടും പരിഹസിക്കേണ്ട സമയമാണെന്ന് തോന്നുന്നു. ഇന്നത്തെ അവസ്ഥ അത്ര മോശമാണ്' എന്നാണ് അദ്ദേഹം അന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
ഈ അഭിമുഖം കേട്ടതോടെ “ദി കാൻഡിഡേറ്റ്” രണ്ടാം ഭാഗം ഉടൻ വരുമെന്ന് എല്ലാവരും കരുതിയിരുന്നു. പക്ഷേ, പിന്നീട് കാര്യങ്ങൾ മുന്നോട്ട് പോയില്ല. ഒടുവിൽ അദ്ദേഹത്തിന്റെ യാഥാർത്ഥ്യമാകാതെ പോയ സ്വപ്നം ആയി ചിത്രം അവശേഷിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്