കോഴിക്കോട്: മന്ത്രി സ്ഥാനത്തിന് തൊഴിലുറപ്പ് ജോലിയുടെ ഉറപ്പ് പോലുമില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. മന്ത്രി മാറ്റത്തെ കുറിച്ച് മുഖ്യമന്ത്രി തന്നോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നും വരുന്ന ഇടതു മുന്നണി യോഗത്തില്‍ ഇത് ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അടുത്ത മാസം മൂന്നിന് എന്‍സിപി നേതൃത്വത്തിനൊപ്പം മുഖ്യമന്ത്രിയെ കാണും. ഇടത് പക്ഷത്തിന് ഉലച്ചില്‍ ഉണ്ടാകുന്ന തീരുമാനം തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. എന്‍സിപിക്കൊരു മന്ത്രി ഉണ്ടാകണമെന്ന് പ്രവര്‍ത്തകനെന്ന നിലയില്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസ്ഥാനത്ത് നിന്ന് എ.കെ ശശീന്ദ്രന്‍ മാറുമെന്ന് എന്‍സിപി അദ്ധ്യക്ഷന്‍ പിസി ചാക്കേ ഇന്നലെ പറഞ്ഞിരുന്നു. ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. രണ്ടാം പിണറായി സര്‍ക്കാരില്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന ശശീന്ദ്രന്‍ ഒഴിയണമെന്നാണ് തോമസ് കെ. തോമസിന്റെ ആവശ്യം. നേരത്തെ ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും പാര്‍ട്ടിപിന്തുണ ലഭിച്ചിരുന്നില്ല. ശശീന്ദ്രനെ അനുകൂലിച്ചിരുന്ന പി.സി ചാക്കോ തോമസിനൊപ്പമായതോടെയാണ് മന്ത്രിമാറ്റ ചര്‍ച്ചകള്‍ വീണ്ടും തലപ്പൊക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്