വടകര: പി.വി അന്‍വര്‍ ഇനി കുലംകുത്തിയും വര്‍ഗവഞ്ചകനുമായും മാറുമെന്ന് ആര്‍.എം.പി നേതാവും എം.എല്‍.എയുമായ കെ.കെ രമ. പാര്‍ട്ടി ഒന്നടങ്കം അന്‍വറിനെതിരെ തിരിയും. അന്‍വര്‍ ഏറ്റവും കൊള്ളരുതാത്തവനും മോശക്കാരനും ആക്കും. പിണറായി വിജയന് അപ്പുറം ആരും സി.പി.എമ്മില്‍ ഉണ്ടാകരുതെന്ന ധാരണയാണ് അന്‍വര്‍ പറഞ്ഞുവെക്കുന്നത്. അത് പാര്‍ട്ടിയുടെയു ഭരണത്തിന്റെയും ദുഷിച്ചുനാറലാണെന്നും കെ.കെ രമ വ്യക്തമാക്കി.
സി.പി.എമ്മിന്റെ വഴിപിഴച്ച നയങ്ങള്‍ക്കെതിരെ, നേതൃത്വത്തിന്റെ തെറ്റായ നിലുപാടുകള്‍ക്കെതിരെ സംസാരിച്ചതിനാണ് ടി.പി. ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി കൊലപ്പെടുത്തിയത്. പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ആസൂത്രണമാണത്. അതേ പിണറായിക്കെതിരെ സ്വന്തം എം.എല്‍.എ തന്നെ ഗുരുതര ആരോപണം ഉന്നയിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി ആ പദത്തിന് യോജിച്ച ആളല്ലെന്നും കള്ളനാണെന്നും അന്‍വര്‍ പറയുന്നു. ഇതിലപ്പുറം പിണറായിയുടെ മുഖത്ത് നോക്കി പറയാന്‍ വേറൊരാള്‍ക്കും ധൈര്യമില്ല. സി.പി.എമ്മിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ അന്‍വറിനുണ്ടാകും. സി.പി.എമ്മിലും ഭരണത്തിലും നടക്കുന്ന വലിയ തോതിലുള്ള ചീഞ്ഞുനാറലാണ് പുറത്തേക്ക് അന്‍വറിലൂടെ പൊട്ടിയൊഴുകിയത്. ഈ സമൂഹത്തില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളാണ് അന്‍വര്‍ പറഞ്ഞത്.
ടി.പി ചന്ദ്രശേഖരനെ പോലുള്ളവര്‍ ഈ വിഷയങ്ങളാണ് പറഞ്ഞിരുന്നത്. സി.പി.എം നേതൃത്വം കച്ചവട കേന്ദ്രമായും മാഫിയയായും മാറുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് വ്യതിചലിച്ച് പോയിരിക്കുന്നു. അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ലെന്ന് 13 വര്‍ഷം മുമ്പ് ചന്ദ്രശേഖരന്‍ പറഞ്ഞതാണ്. ചന്ദ്രശേഖരന്‍ പറഞ്ഞത് അന്‍വറിലൂടെ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഗൗരവമുള്ള വിഷയമാണിത്. ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ പിണറായി വിജയന്‍ യോഗ്യനല്ലെന്നും കെ.കെ രമ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്