ചണ്ഡീഗഢ്: കോണ്‍ഗ്രസ് പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുതിര്‍ന്ന നേതാവ് കുമാരി ഷെല്‍ജ. ബിജെപിയില്‍ ചേരാനുള്ള കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ക്ഷണവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തള്ളി. തന്റെ രക്തത്തില്‍ ഒഴുകുന്നത് കോണ്‍ഗ്രസാണെന്നും പാര്‍ട്ടി പതാക പുതച്ചാവും മരിച്ചു കിടക്കുകയെന്നും ഷെല്‍ജ പറഞ്ഞു.
'കോണ്‍ഗ്രസ് എന്റെ രക്തത്തില്‍ ഒഴുകുന്നു. എന്റെ പിതാവിനെ പാര്‍ട്ടിയുടെ പതാകയില്‍ പൊതിഞ്ഞതുപോലെ, ഞാനും അതേ വഴിക്ക് പോകും,' സെല്‍ജ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഷെല്‍ജ വിട്ടുനില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മുന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അവരെ ബിജെപിയിലേക്ക് ക്ഷണിച്ചത്.
ഹരിയാന തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ ആഭ്യന്തര പാര്‍ട്ടി സംഘര്‍ഷം രൂക്ഷമാണ്. ഷെല്‍ജയുടെയും രണ്‍ജീത് സുര്‍ജേവാലയുടെയും ഹൂഡയുടെയും നേതൃത്വത്തിലുള്ള ക്യാംപുകള്‍ ുപാര്‍ട്ടി പിടിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയതോടെയാണ് കലഹം രൂക്ഷമായത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി ഇല്ലെന്നും പുരോഗതിയുടെ ഭാഗമായി ചില ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയാണെന്നും കുമാരി ഷെല്‍ജ വ്യക്തമാക്കി.
''എല്ലായ്പ്പോഴും ആന്തരിക ചര്‍ച്ചകള്‍ ഉണ്ടാകാറുണ്ട്. പാര്‍ട്ടി മുന്നോട്ട് പോവുകയാണ്, തീരുമാനങ്ങള്‍ എടുക്കുന്നതിലെ പതിവ് കാര്യങ്ങളാണിത്,' ഷെല്‍ജ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്