മലപ്പുറം: മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും പി.വി. അന്‍വർ എം.എൽ.എയെ തള്ളിപ്പറഞ്ഞെങ്കിലും അണികൾ പാർട്ടി നിലപാടിനൊപ്പം നിൽക്കുമോയെന്ന് ആശങ്ക. പൊലീസിന്റെ വഴിവിട്ടപോക്കടക്കം എം.എൽ.എ ഉയർത്തിയ മിക്ക ആക്ഷേപങ്ങളിലും ശരിയുണ്ടെന്ന നിലപാടിലാണ് ഭൂരിഭാഗം സി.പി.എം പ്രവർത്തകരും.
മലപ്പുറം ജില്ലയിൽനിന്നടക്കം അൻവറിന് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വൻതോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയ ശേഷം പാർട്ടിയിലും സർക്കാറിലും ആഴത്തിലുള്ള തെറ്റ് തിരുത്തൽ പ്രക്രിയ ആരംഭിച്ചെങ്കിലും ആഭ്യന്തരവകുപ്പിലെ വീഴ്ചകൾ പരിഹരിക്കപ്പെടുന്നില്ലെന്ന വിമർശനം ശക്തമാണ്. പൊലീസിൽനിന്ന് പ്രാദേശിക നേതാക്കൾ നിരന്തര അവഗണനയാണ് നേരിടുന്നതെന്ന വിമർശനം പൊതുവെയുണ്ട്. സർക്കാറിന്റെ പ്രവർത്തനങ്ങളിലെ വീഴ്ച ജനങ്ങൾക്കിടയിൽ പാർട്ടി ഒറ്റപ്പെടാൻ ഇടയാക്കിയെന്നാണ് ആക്ഷേപം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്