കോഴിക്കോട്: കേരളത്തില്‍ പൂച്ചയ്ക്ക് പെറ്റുകിടക്കാന്‍ പറ്റിയ സ്ഥലം സര്‍ക്കാര്‍ ഖജനാവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കഴിഞ്ഞ ഒരു മാസക്കാലത്തിലധികമായി കേരള ചരിത്രത്തിൽ ഇത്രയും അധികം വിഷമിച്ച പ്രതിപക്ഷം ഉണ്ടാകില്ല. എല്ലാ ദിവസവും പുതിയ ഓരോ പ്രശ്നങ്ങൾ ആണ്.
ആദ്യം കാഫിർ സ്ക്രീൻ ഷോട്ട് വിവാദം, പിന്നാലെ ഹേമ കമ്മിറ്റി റിപ്പോർട്ട്, കേന്ദ്രത്തിലേക്ക് അയച്ച കള്ളക്കണക്ക് വിവാദം, പൂരം കലക്കൽ വിവാദം , എഡിജിപി വിഷയം എന്നിങ്ങനെ പോകുന്നു സതീശൻ പറഞ്ഞു.
ചോദ്യം ചോദിക്കുമ്പോള്‍ ഇപ്പോള്‍ മുഖ്യമന്ത്രി ചിരിക്കുകയാണ്. പിആര്‍ ഏജന്‍സി പറഞ്ഞുകൊടുത്തത് അനുസരിച്ചാകും മുഖ്യമന്ത്രി ചിരിക്കുന്നത്.
നല്ല ആളുകളും സിപിഎമ്മില്‍ ഉണ്ട് അവര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്യുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. കോഴിക്കോട് നടന്ന കെപിസിസിയുടെ മണ്ഡലതല രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയൻ ആഭ്യന്തരം ഭരിക്കുമ്പോൾ പാർട്ടിക്കാർ നടുറോഡിൽ അഴിഞ്ഞാടുന്നു. പൊലീസിൽ നിന്നും നീതി കിട്ടില്ല എന്ന അവസ്ഥയാണുള്ളത്. സിപിഎമ്മിന്‍റെ അടിമക്കൂട്ടമായി നാണം കെട്ടു നിൽക്കുകയാണ് പൊലീസ്. മുഖ്യമന്ത്രിയുടെ ഓഫീലെ ഉപജാപകസംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്