ന്യൂഡല്‍ഹി: നീറ്റ്-പിജി പരീക്ഷ 2025 ഓഗസ്റ്റ് മൂന്ന് മുതല്‍ നടത്താന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ (എന്‍ബിഇ) സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. നേരത്തെ ജൂണ്‍ 15 ന് ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തിയതി മാറ്റണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഓഗസ്റ്റ് മൂന്നിന് ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ ടെക്നോളജി പങ്കാളിയായ ടി.സി.എസ് നല്‍കിയിട്ടുള്ള ഏറ്റവും ആദ്യത്തെ തിയതിയെന്ന് എന്‍ബിഇ അപേക്ഷയില്‍ പറഞ്ഞു. മെയ് 30 നും ജൂണ്‍ 15 നും ഇടയിലുള്ള സമയം ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ പര്യാപ്തമല്ലെന്ന് ടി.സി.എസ് കോടതിയെ അറിയിച്ചിരുന്നു. കൂടൂതല്‍ പരീക്ഷാ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുന്നതിനാണ് തിയതി നീട്ടി നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ആയിരത്തിലധികം കേന്ദ്രങ്ങള്‍ വീണ്ടും തയ്യാറാക്കേണ്ടതുണ്ട്. അതിന് സമയം ആവശ്യമാണ്. രാജ്യത്തുടനീളം 2.70 ലക്ഷം രൂപയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള പരീക്ഷാ സെന്റര്‍ തിരഞ്ഞെടുക്കാന്‍ പുതിയ അവസരം നല്‍കേണ്ടതുണ്ട്. ഇതിന് സമയം എടുക്കും. പരീക്ഷയ്ക്ക് നാല് ദിവസം മുമ്പെങ്കിലും സെന്ററുകള്‍ സംബന്ധിച്ച് വിദ്യാര്‍ഥികളെ അറിയിക്കണം. ഇതിനെല്ലാം സമയം ആവശ്യമാണ്. സുരക്ഷിതമായ പരീക്ഷാ സ്ഥലങ്ങള്‍, അനുയോജ്യമായ കംപ്യൂട്ടര്‍ സംവിധാനങ്ങളുടെ മതിയായ എണ്ണം, നെറ്റ് വര്‍ക്ക് ഇന്‍ഫ്രാസ്‌ക്ട്രചര്‍, നിരീക്ഷണ നടപടികള്‍, മോക് ഡ്രില്ലുകള്‍, സിസ്റ്റം ഓഡിറ്റ് തുടങ്ങി നിരവധി കാരണങ്ങള്‍ എന്‍.ബി.ഇ സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്