ബെംഗളൂരു: ജൂണ്‍ 4 ന് ആര്‍സിബി ടീമിന്റെ സ്വീകരണ പരിപാടിക്കിടെ ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ച സംഭവത്തില്‍ കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (കെഎസ്‌സിഎ) ഭാരവാഹികള്‍ക്ക് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കി കര്‍ണാടക ഹൈക്കോടതി ഉത്തരവ്.
'അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി, അടുത്ത വാദം കേള്‍ക്കല്‍ തിയതി വരെ കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ മാനേജ്‌മെന്റിനെതിരെ യാതൊരു നടപടിയും സ്വീകരിക്കരുത്,' കോടതി പറഞ്ഞു.
ചിന്നസ്വാമി സ്‌റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ച സംഭവത്തില്‍ അസോസിയേഷന്‍ മാനേജ്‌മെന്റിനും ചുമതലക്കാര്‍ക്കുമെതിരെ ഫയല്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌സിഎ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ജൂണ്‍ 16 ന് പരിഗണിക്കും.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിക്കുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) വിജയത്തിന് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) ടീമിനെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതിനെ തുടര്‍ന്നാണ് ദുരന്തം ഉണ്ടായത്.
സംഭവത്തെത്തുടര്‍ന്ന്, കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ആര്‍സിബി), ഇവന്റ് മാനേജര്‍മാരായ ഡിഎന്‍എ, കെഎസ്‌സിഎ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി, മറ്റുള്ളവര്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ വിരമിച്ച കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് ജോണ്‍ മൈക്കല്‍ കുന്‍ഹയുടെ നേതൃത്വത്തില്‍ ഒരു ഏകാംഗ കമ്മീഷനെയും നിയമിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്