ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ ഗോവിന്ദരാജിനെ നീക്കി. ജൂണ്‍ 4 ന് എം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഗോവിന്ദരാജിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ ഉള്‍പ്പെടെ നിരവധി ഐപിഎസ് ഉദ്യോഗസ്ഥരെ കര്‍ണാടക സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സീനിയര്‍ ഐപിഎസ് ഓഫീസര്‍ സീമന്ത് കുമാര്‍ സിംഗ് വെള്ളിയാഴ്ച സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റു.
ചിന്നസ്വാമി സ്‌റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബെംഗളൂരു പോലീസ് കമ്മീഷണര്‍ ബി ദയാനന്ദയെയും മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തതിനെ ന്യായീകരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രഥമദൃഷ്ട്യാ ഉത്തരവാദിത്തം ശരിയായി നിറവേറ്റാത്തവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്ന് പറഞ്ഞു. ബിജെപിയും ജെഡിഎസും ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്