ന്യൂഡല്‍ഹി: യുഎസുമായുള്ള വ്യാപാര കരാര്‍ ഇന്ത്യന്‍ രൂപയ്ക്ക് ഗുണം ചെയ്യുമെന്ന് അനുമാനം. ഈ വര്‍ഷം അവസാനത്തോടെ ഡോളര്‍ ഒന്നിന് 84 രൂപ എന്ന നിലയില്‍ ഇന്ത്യന്‍ കറന്‍സിയുടെ നില മെച്ചപ്പെടുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ കണക്കുകൂട്ടല്‍.
അമേരിക്കയുമായുള്ള വ്യാപാര കരാര്‍ കൂടാതെ എണ്ണ വിലയിലുണ്ടായ കുറവ്, കറന്റ് അക്കൗണ്ട് കമ്മി മെച്ചപ്പെടുന്നത്, സാമ്പത്തിക വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കുന്ന റിസര്‍വ് ബാങ്കിന്റെ നയം എന്നീ ഘടകങ്ങളും രൂപയെ കരുത്താര്‍ജിക്കാന്‍ സഹായിക്കും.
ആഗോള വിപണിയില്‍ ഡോളറിനുണ്ടായ ഇടിവ് ഇന്ത്യന്‍ രൂപയ്ക്ക് അനുകൂല സാഹചര്യമുണ്ടാക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്കയുടെ ഏഷ്യ റേറ്റ്സ് ആന്‍ഡ് ഫോറിന്‍ എക്‌സ്ചേഞ്ച് സ്ട്രാറ്റജി വിഭാഗം മേധാവികളിലൊരാളായ ആദര്‍ശ് സിന്‍ഹ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. എന്നാല്‍, ചില ജി10 കറന്‍സികള്‍ക്ക് സമാനമായ നേട്ടം രൂപയ്ക്കുണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അമേരിക്കയുടെ പകരച്ചുങ്കത്തിലെ അനിശ്ചിതത്വം ഇന്ത്യന്‍ സമ്പദ്വ്യസ്ഥയെ ആശങ്കയിലാഴ്ത്തുകയാണ്. നിലവില്‍ 90 ദിവസത്തേക്കാണ് അമേരിക്ക പകരച്ചുങ്കതീരുമാനം മരവിപ്പിച്ചിരിക്കുന്നത്. ഇതിന്റെ കാലാവധി ജൂലൈ ഒന്‍പതിന് അവസാനിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്